അതിര്‍ത്തി ശാന്തം; ഇന്നലെ വെടിയൊച്ചകളൊന്നും മുഴങ്ങിയില്ല: ഇന്ത്യന്‍ ആര്‍മി

Update: 2025-05-12 05:58 GMT
അതിര്‍ത്തി ശാന്തം; ഇന്നലെ വെടിയൊച്ചകളൊന്നും മുഴങ്ങിയില്ല: ഇന്ത്യന്‍ ആര്‍മി

ന്യൂഡല്‍ഹി: അതിര്‍ത്തി ശാന്തമെന്ന് ഇന്ത്യന്‍ സൈന്യം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണക്കു ശേഷം ഇന്നലെ സമാധാനപരമായ അന്തരീക്ഷമായിരുന്നെന്നും എങ്കിലും അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുമെന്നും സേന അറിയിച്ചു.

'ജമ്മുകശ്മീരിലും അന്താരാഷ്ട്ര അതിര്‍ത്തിയിലെ മറ്റ് പ്രദേശങ്ങളിലും രാത്രി ഏറെക്കുറെ സമാധാനപരമായിരുന്നു. ഒരു അനിഷ്ട സംഭവങ്ങളും റിപോര്‍ട്ട് ചെയ്തിട്ടില്ല, സമീപ ദിവസങ്ങളിലെ ആദ്യത്തെ ശാന്തമായ രാത്രിയാണിത്,' സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം 5 മണി മുതലാണ് മുതല്‍ കര, വ്യോമ, കടല്‍ മേഖലകളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയത്.

മണിക്കൂറുകള്‍ക്ക് ശേഷം, ശ്രീനഗര്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിലും ഗുജറാത്തിന്റെ ചില ഭാഗങ്ങളിലും ഡ്രോണുകള്‍ എത്തി എന്ന വാര്‍ത്തയും വന്നിരുന്നു. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നും ഇന്ത്യന്‍ സായുധ സേന 'ഉചിതമായ രീതിയില്‍' പ്രതികരിച്ചുവെന്നും സര്‍ക്കാര്‍ രാത്രി വൈകി നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന്, വെടി നിര്‍ത്തല്‍ ലംഘനത്തെ ഗൗരവത്തോടെയും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പാകിസ്താനോട് ആവശ്യപ്പെട്ടു.

Tags:    

Similar News