എപ്സ്റ്റൈൻ ഫയലിൽ അദാനിയുടെയും ഹർദീപ് സിങ് പുരിയുടെ പേരുണ്ടെന്ന പരാമർശം; രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുമെന്ന് റിജിജു
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയിൽ നടത്തിയ പരാമര്‍ശങ്ങള്‍ നുണകളാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു. നുണ പറഞ്ഞതിനു ശേഷം സഭ വിടും. അതാണ് രാഹുലിൻ്റെ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഭാ റെക്കോഡുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും റിജിജു പറഞ്ഞു.
ഹര്‍ദീപ് സിങ്ങിനെതിരായ ആരോപണങ്ങള്‍ ഗുരുതരമായ അവകാശ ലംഘനമാണെന്നും കിരണ്‍ റിജിജു പറഞ്ഞു. ഉന്നയിച്ച വിഷയങ്ങളുടെ ആധികാരികത തെളിയിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടുവെന്നും റിജിജു പറഞ്ഞു.
ഇന്നലെ ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചയില്‍ ‘ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ യു.എസിന് വിറ്റു’വെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. യു.എസുമായി കരാര്‍ ഒപ്പുവെച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുമ്പില്‍ കീഴടങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട വിവാദ എപ്സ്റ്റൈൻ ഫയലില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും വ്യവസായി അനില്‍ അംബാനി തുടങ്ങിയവരുടെ പേരുകളുണ്ടെന്നനും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.