ഐപിഐ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായാണ് എപ്സ്റ്റൈനെ കണ്ടത് : രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ ഹർദീപ് പുരി
ന്യൂഡൽഹി : സയണിസ്റ്റും ലൈംഗിക കുറ്റവാളിയുമായ എപ്സ്റ്റൈൻ്റെ ഫയൽസുമായി രാഹുൽ ഗാന്ധി തന്നെ ബന്ധപ്പെടുത്തിയെന്ന ആരോപണം കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി നിഷേധിച്ചു. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐപിഐ) പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനെ താൻ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
"ഐപിഐയിലെ എന്റെ ബോസിന് എപ്സ്റ്റീനെ അറിയാമായിരുന്നു, ഞാൻ അദ്ദേഹത്തെ കുറച്ച് തവണ മാത്രമേ കണ്ടിട്ടുള്ളൂ, കൃത്യമായി പറഞ്ഞാൽ 3 അല്ലെങ്കിൽ പരമാവധി 4 തവണ, ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി. ഞങ്ങളുടെ ഇടപെടലുകൾക്ക് അദ്ദേഹം ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുമായി ഒരു ബന്ധവുമില്ല," ഹർദീപ് പുരി പറഞ്ഞു.
എപ്സ്റ്റൈനുമായുള്ള തന്റെ ഇടപെടലുകൾക്ക് അന്തരിച്ച അമേരിക്കൻ ധനകാര്യ വിദഗ്ദ്ധനെതിരെയുള്ള കുറ്റങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പുരി വ്യക്തമാക്കി.