അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്ഐ

15ാം പ്രതി ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയാക്കിയത്

Update: 2025-11-10 02:39 GMT

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ മേഖല സെക്രട്ടറിയാക്കി ഡിവൈഎഫ്ഐ. കണ്ണപുരം ഈസ്റ്റ് കമ്മിറ്റിയുടെ മേഖലാ സമ്മേളനത്തിനിടയിലാണ് ഷിജിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 15ാം പ്രതി ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയാക്കിയത്. മുസ്‌ലിം ലീഗ് വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെടുന്നത്. 24 വയസിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയിലാണ് ആരംഭിച്ചത്.

ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം. ചെറുകുന്ന് കീഴറയില്‍ വെച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. 33 പ്രതികളുള്ള കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും പ്രതികളാണ്. സിബിഐയാണ് പി ജയാരാജനെയും ടി വി രാജേഷിനെയും പ്രതി ചേര്‍ത്തത്.