ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; ബാങ്കുകള്‍ക്ക് നിര്‍ദ്ദേശവുമായി സുപ്രിംകോടതി

സാധാരണയായി ചെറിയ ഇടപാടുകള്‍ നടക്കുന്ന അക്കൗണ്ടുകളില്‍ പെട്ടെന്ന് വലിയ തുകയുടെ ഇടപാട് നടന്നാല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന് സുപ്രിംകോടതി

Update: 2026-02-09 14:04 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സുപ്രിംകോടതി. ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ അസ്വാഭാവികമായ രീതിയില്‍ വന്‍കിട ഇടപാടുകള്‍ നടക്കുന്നത് കണ്ടാല്‍ ബാങ്കുകള്‍ ഉടന്‍ മുന്നറിയിപ്പ് നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. സാധാരണ ഗതിയില്‍ ചെറിയ തുകകള്‍ മാത്രം കൈമാറ്റം ചെയ്യുന്ന അക്കൗണ്ടുകളില്‍ നിന്ന് പെട്ടെന്ന് വന്‍ തുകകള്‍ പിന്‍വലിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താല്‍ അത് പരിശോധിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം.

പ്രത്യേക മുന്നറിയിപ്പ് നല്‍കുന്നതിനായുള്ള നിരീക്ഷണ സംവിധാനങ്ങള്‍ രൂപീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകള്‍ കൈകാര്യം ചെയ്യാന്‍ റിസര്‍വ് ബാങ്ക് കൃത്യമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ആഭ്യന്തരമന്ത്രാലയത്തോട് സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍ അറസ്റ്റ് വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍.

Tags: