ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്

Update: 2026-02-05 14:44 GMT

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിയിലെത്തി ഹൈക്കമാന്റുമായി നടത്തിയ യോഗത്തിനു പിന്നാലെയാണ് തീരുമാനം. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. ഒരു മണിക്കൂര്‍ നീണ്ട യോഗത്തിനൊടുവില്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മല്‍സരിക്കാനാണ് തീരുമാനമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ പറഞ്ഞു. എസ്ഐആറില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായതിനേയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. നടന്നത് മമതയുടെ പ്രഹസനമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

Tags: