നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സാ പിഴവെന്ന് പരാതി

Update: 2026-01-30 11:05 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ചികില്‍സാ പിഴവ് ആരോപണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവം നടന്ന ഹസ്നാ ഫാത്തിമക്കാണ് ദുരനുഭവം. അശാസ്ത്രീയമായി എപ്പിസോട്ടമി ചെയ്തതിനാല്‍ മലദ്വാരത്തിലെ ഞരമ്പ് മുറിഞ്ഞതായാണ് പരാതി. മൂത്രനാളിയിലൂടെ മലമൂത്ര വിസര്‍ജനം നടക്കുന്നതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ഹസ്‌ന പറഞ്ഞു.

പൂര്‍ണ ഗര്‍ഭിണിയായ വിതുര സ്വദേശിനി ഹസ്‌ന ഫാത്തിമ 2025 ജൂണ്‍ 18നാണ്് നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ അഡ്മിറ്റായി. 19ന് പ്രസവം നടന്നു. പ്രസവശേഷം അശാസ്ത്രീയമായി എപ്പിസോട്ടമി ഇട്ടത്തിന് ശേഷം മലദ്വാരത്തിലേക്കുള്ള ഞരമ്പ് മുറിയുകയായിരുന്നു. ഗൈനകോളജിസ്റ്റായ ഡോ. ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ജില്ലാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം, വീണ്ടും ആരോഗ്യപ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഇവിടെ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പടെ നടത്തിയിട്ടും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചപ്പോഴാണ് ശസ്ത്രക്രിയ കുടലിനെ ബാധിച്ചെന്ന് കണ്ടെത്തിയത്. അതേസമയം, ചികില്‍സാ പിഴവ് കണ്ടെത്താനായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.

Tags: