''ബുള്‍ഡോസര്‍ നീതിക്ക് ശേഷം ബോംബ് നീതി''; കശ്മീരിലെ വീട് പൊളിക്കലുകളെ വിമര്‍ശിച്ച് തൃണമൂല്‍ എംപി

Update: 2025-04-29 04:42 GMT
ബുള്‍ഡോസര്‍ നീതിക്ക് ശേഷം ബോംബ് നീതി; കശ്മീരിലെ വീട് പൊളിക്കലുകളെ വിമര്‍ശിച്ച് തൃണമൂല്‍ എംപി

കൊല്‍ക്കത്ത: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് ശേഷം ആരോപണവിധേയരുടെ വീടുകള്‍ പൊളിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ്. ഉത്തര്‍പ്രദേശിലെ 'ബുള്‍ഡോസര്‍ നീതി' സുപ്രിംകോടതി നിരോധിച്ചു. ഇപ്പോള്‍ കശ്മീരില്‍ 'ബോംബ് നീതി' നടപ്പാക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ആക്രമണം നടത്തിയവരുടെ വീട് അറിയാമെങ്കില്‍ അത് എന്തിനാണ് പൊളിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തകള്‍ നല്‍കാനായി ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും അവര്‍ പറഞ്ഞു.

സുപ്രിംകോടതി വിധി ലംഘിച്ച്, നോട്ടിസുകള്‍ പോലും നല്‍കാതെയാണ് കശ്മീരില്‍ പത്തോളം വീടുകള്‍ അധികൃതര്‍ പൊളിച്ചുനീക്കിയിരിക്കുന്നത്. ആരോപണവിധേയര്‍ക്ക് പുറമെ അവരുടെ കുടുംബങ്ങളും താമസിക്കുന്ന വീടുകളാണ് പൊളിച്ചത്. ഇതിനെതിരെ ദിവസങ്ങള്‍ക്ക് ശേഷം കശ്മീര്‍ മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.

Similar News