ക്ഷേത്രത്തിന് സമീപം പശുവിന്റെ തലവെട്ടിയിട്ടെന്ന്: അഞ്ച് മുസ്‌ലിംകളെ അറസ്റ്റ് ചെയ്തു

Update: 2025-06-16 14:17 GMT
ക്ഷേത്രത്തിന് സമീപം പശുവിന്റെ തലവെട്ടിയിട്ടെന്ന്: അഞ്ച് മുസ്‌ലിംകളെ അറസ്റ്റ് ചെയ്തു

ഗുവാഹതി: ക്ഷേത്രത്തിന് സമീപം പശുവിന്റെ തലവെട്ടിയിട്ടെന്ന് ആരോപിച്ച് അഞ്ച് മുസ്‌ലിംകളെ അസം പോലിസ് അറസ്റ്റ് ചെയ്തു. അസമിലെ ഗോല്‍പാര ജില്ലയിലാണ് സംഭവം. ബലി പെരുന്നാളിന് ശേഷം വര്‍ഗീയ കലാപം നടത്താന്‍ ശ്രമിച്ച അഞ്ചു പേരെ അറസ്റ്റ് ചെയ്തുവെന്നാണ് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ എക്‌സില്‍ ആരോപിച്ചത്. ലഖിപൂര്‍ സ്വദേശികളായ ബോധിര്‍ അലി(57), ഹസറത്ത് അലി(58), താര മിയ(36), ഷാജമാല്‍ മിയ(42), ജഹാംഗീര്‍ ആലം(32) എന്നിവരെയാണ് ജയിലില്‍ അടച്ചിരിക്കുന്നത്. നേരത്തെ ധുബ്രി ജില്ലയിലെ ഹനുമാന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് 38 പേരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.

Similar News