കുഞ്ഞിനെ കൈമാറിയത് അനുപമയുടെ അറിവോടെയെന്ന് അജിത്തിന്റെ മുന്‍ഭാര്യ

താന്‍ ഡിവോഴ്‌സ് കൊടുക്കില്ലെന്ന് പറഞ്ഞ ശേഷമാണ് കുഞ്ഞിനെ കൈമാറാനുള്ള സമ്മതപത്രത്തില്‍ അനുപമ ഒപ്പിട്ടത്. ആ രേഖ അനുപമയുടെ അച്ഛന്‍ തനിക്ക് കാണിച്ചു തരികയും ചെയ്തിട്ടുണ്ട് അജിത്തിന്റെ മുന്‍ഭാര്യ പറഞ്ഞു

Update: 2021-10-23 09:28 GMT

തിരുവനന്തപുരം: അനുപമയുടെ അറിവോടെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞിനുവേണ്ടിയാണ് അനുപമ ഇപ്പോള്‍ പോരാട്ടം നട്തുന്നതെന്ന് ആരോപണവുമായി അജിത്തിന്റെ മുന്‍ഭാര്യ നസിയ. അനുപമയുടെ അറിവോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയതെന്നാണ് ഇവരുടെ ആരോപണം. അനുപയുടെ അറിഞ്ഞുകൊണ്ടാണ് ബന്ധുക്കള്‍ കുഞ്ഞിനെ ശിശുക്ഷേമസമിതിക്ക് കൈമാറിയത്. താനുമായുള്ള ഡിവോഴ്‌സ് കിട്ടിയാല്‍ ഉടനെ കുഞ്ഞിനെയും കൊണ്ട് അജിത്തിനൊപ്പം പോകുമെന്ന് അനുപമ പറഞ്ഞെന്ന് അവരുടെ പിതാവ് തന്നോട് പറഞ്ഞിരുന്നു. തുടര്‍ന്ന് താന്‍ അനുപമയെ അവരുടെ വീട്ടില്‍ പോയി കണ്ടു. ആ സമയത്ത് അനുപമ അബോധാവസ്ഥയിലൊന്നുമായിരുന്നില്ല. അജിത്തുമായി ഡിവോഴ്‌സാകാന്‍ തയ്യാറല്ലെന്ന് അനുപമയോട് ഞാന്‍ പറഞ്ഞതാണ്. നസിയ പറഞ്ഞു. താന്‍ഡിവോഴ്‌സ് കൊടുക്കില്ലെന്ന് പറഞ്ഞ ശേഷമാണ് കുഞ്ഞിനെ കൈമാറാനുള്ള സമ്മതപത്രത്തില്‍ അനുപമ ഒപ്പിട്ടത്. ആ രേഖ അനുപമയുടെ അച്ഛന്‍ തനിക്ക് കാണിച്ചു തരികയും ചെയ്തിട്ടുണ്ട് അജിത്തിന്റെ മുന്‍ഭാര്യ നസിയ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ നസിയയുടെ ആരോപണങ്ങള്‍ കള്ളമാണെന്ന് പറഞ്ഞ് അനുപമയും അജിത്തും രംഗത്തെത്തിയിരിക്കുകയാണ്. നസിയുയടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മും പിതാവുമാണെന്ന് അനുപമ പറഞ്ഞു. തന്റെ പിതാവ് ജയചന്ദ്രന്‍ നസിയയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇപ്പോള്‍ ഉള്ള വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നസിയയെ രംഗത്തിറക്കിയിരിക്കുന്നതെന്നും അനുപമ ആരോപിച്ചു.

Tags:    

Similar News