'ഞാന്‍ മരിച്ചിട്ടില്ല'; നുണ പറഞ്ഞതിന്റെ കാരണം വിശദീകരിച്ച് വീഡിയോ സന്ദേശവുമായി പൂനം പാണ്ഡെ

സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ഠിക്കാനാണ് താന്‍ മരണവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പൂനം പറയുന്നു.

Update: 2024-02-03 08:37 GMT

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചെന്ന വാര്‍ത്ത വലിയ ഞെട്ടലാണ് ചലച്ചിത്ര ലോകത്ത് ഉണ്ടായത്. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്ന് പൂനം മരണപ്പെട്ടന്ന വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം താന്‍ മരിച്ചിട്ടില്ലെന്നും ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തിയത്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താന്‍ മരണവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പൂനം പറയുന്നു.

    താന്‍ മരിച്ചെന്ന് പ്രചരിപ്പിച്ചത് ഗര്‍ഭാശയ കാന്‍സര്‍(സെര്‍വിക്കല്‍ കാന്‍സര്‍) ബോധവല്‍ക്കരണത്തിനെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ച് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി സെര്‍വിക്കല്‍ കാന്‍സര്‍ മൂലം നടി മരണപ്പെട്ടന്ന് ഇന്നലെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത്തര്‍ പ്രദേശിലെ വീട്ടില്‍ മരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്തയോട് നടിയുടെ കുടുംബം പ്രതികരിച്ചിരുന്നില്ല. 'ഞാന്‍ ജീവിച്ചിരിപ്പുണ്ട്, മരിച്ചിട്ടില്ല. എന്നെ സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചിട്ടില്ല. പക്ഷേ ഈ രോഗത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് അറിവില്ലാത്തതിനാല്‍ ആയിരക്കണക്കിന് സ്ത്രീകളുടെ ജീവന്‍ അത് അപഹരിച്ചിട്ടുണ്ട്. മറ്റ് അര്‍ബദു രോഗങ്ങളെ പോലെയല്ല, സെര്‍വിക്കല്‍ കാന്‍സര്‍ പൂര്‍ണമായും തടയാവുന്നതാണ്. രോഗം നേരത്തേ തിരിച്ചറിയുന്നതിലൂടെയും വാക്‌സിനിലൂടെയും സെര്‍വിക്കല്‍ കാന്‍സറിനെ ചെറുക്കാനാവും. ഈ അവബോധം സൃഷ്ടിക്കാനാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പൂനം പാണ്ഡെയുടെ വിശദീകരണം.

Tags:    

Similar News