ഒമ്പതുകാരിയെ ഓട്ടോയിൽ പീഡിപ്പിച്ച പ്രതിക്ക് 16 വർഷം തടവും 60,000 രൂപ പിഴയും

Update: 2024-03-23 09:01 GMT

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോക്കുള്ളില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവും 60,000 രൂപ പിഴയും. ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജി സി സുരേഷ്‌കുമാറാണ് വെള്ളിയാഴ്ച ശിക്ഷ വിധിച്ചത്. തളങ്കര നവാബ് മന്‍സിലില്‍ ടിഎ അബുവിനെയാണ് (65) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവനുഭവിക്കണം. 2022 ജൂണിലും 2022 സെപ്റ്റംബര്‍ രണ്ടിനുമാണ് കുട്ടിയെ പീഡിപ്പിച്ചത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 506 (1) വകുപ്പ് പ്രകാരവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രതി പെണ്‍കുട്ടിയെ സ്വന്തം ഓട്ടോയില്‍ പലപ്രാവശ്യം ലൈംഗിക ആക്രമണത്തിന് വിധേയമാക്കുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വനിത പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് ആയിരുന്ന പി ചന്ദ്രികയാണ്. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.

Tags:    

Similar News