
മലപ്പുറം : സ്കൂൾ ഗ്രൗണ്ടിൽ വച്ച് അധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർഥി പ്രതിഷേധം. എന്നാണ് പരാതി.
സംഭവത്തിൽ കേസില്ലെന്ന് ഒപ്പിട്ടു കൊടുക്കണമെന്ന് അധ്യാപക ആവശ്യപ്പെട്ടതായി വിദ്യാർഥികൾ പറയുന്നു. ആശുപത്രിയിൽ അപകട വിവരം മറച്ചുവെച്ചെന്നും അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായെന്നും ആരോപിച്ച് ക്ലാസിൽ കയറാതെ പ്രതിഷേധം തുടരുകയാണ്.
ഇക്കഴിഞ്ഞ 13ാം തീയതിയാണ് മിർസ ഫാത്തിമ്മയെന്ന 15 കാരിക്ക് വോളിബോൾ ഗ്രൗണ്ടിൽ വച്ച് അധ്യാപികയുടെ വാഹനമിടിച്ച് പരിക്കു പറ്റിയത്. തലക്കും രണ്ടു കാലുകൾക്കും ഗുരുതരമായ പരിക്കു പറ്റിയ വിദ്യാർഥിനി കോയമ്പത്തൂർ ആശുപത്രിയിൽ ചികിൽസയിലാണ്.