വ്യാജരേഖയിൽ കോടികൾ വിലയുള്ള വീടും വസ്തുവും തട്ടിയെടുത്തെന്ന പരാധിയിൽ - 'കോൺൺഗ്രസ് നേതാവ് അറസ്റ്റിൽ

Update: 2025-07-29 06:49 GMT

തിരുവനന്തപുരം : ഡിസിസി ഭാരവാഹിയും ആധരം എഴുത്തുകാരനുമായ അനന്തപുരി'മണികണ്ഠനെ കവടിയാർ ജവഹർ നഗറിൽ വ്യാജരേഖ ചമച്ച് കോടികൾ വില വരുന്ന വീടും വസ്തുവും തട്ടിയെടുത്തന്ന പരാധിയിലെ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബാംഗ്ലൂരിൽ നിന്നാണ് പിടികൂടിയത് . കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ്റുകാൽ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു മണികണ്ഠൻ.

ഇതേ കേസിൽ സഹോദരൻ മഹേഷിനേയും മറ്റ് രണ്ട് പേരേയും നേരത്തെ പോലിസ് അറസ്റ്റ് ചെയ്തി ട്ടുണ്ട്. തട്ടിപ്പിനായി വ്യാജ ആധാരം നിർമ്മിക്കാനുള്ള ഈ സ്റ്റാമ്പ് എടുത്തതും രജിസ്ട്രേഷൻ ഫീസ് അടച്ചതും മഹേഷിന്റെ ലൈസൻസ് ഉപയോഗിച്ചാണ് . സഹോദരന്റെ ലൈസൻസ് ഉപയോഗിച്ചു തട്ടിപ്പ് നടത്തിയതും ആസൂത്രിതമാണെന്നാണ് പോലീസിന്റെ നിഗമനം. അമേരിക്കയിൽ താമസിക്കുന്ന ഡോക്ടറുടെ പത്ത് മുറികൾ അടങ്ങുന്ന കെട്ടിടവും 14 സെൻ്റ് സ്ഥലവും വ്യാജ രേഖകൾ ഉപയോഗിച്ച് ഭൂമാഫിയ കൈക്കലാക്കി എന്നും, അത് മറിച്ച് വിറ്റു എന്നുമാണ് കേസ് .