കേസൊതുക്കാൻ കൈക്കൂലി : ഇ ഡി അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Update: 2025-07-23 03:15 GMT

കൊച്ചി : കേസ് ഒതുക്കുന്നതിന് കൈക്കൂലി വാങ്ങി എന്ന കേസിൽ പ്രതിയായ എൻഫോഴ്സ്മെൻ്റ് അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിനെ ഇന്നലെ കാലത്ത് 10.30 മുതൽ ചോദ്യം ചെയ്തിരുന്നു , ചോദ്യം ചെയ്യൽ വൈകിട്ട് 5 മണി വരെ നീണ്ടു. ഇന്ന് വീണ്ടും ഹാജരാവാൻ എറണാകുളം വിജിലൻസ് എസ്പി എസ് ശശിധരൻ നിർദേശം നൽകിയിട്ടുണ്ട് .

കേസ് ഒതുക്കുന്നതിനായി കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് കുമാറിൽ നിന്ന് ഏജന്റുമാർ വഴി രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി എന്ന കേസിലെ ഒന്നാം പ്രതിയാണ് ശേഖർ കുമാർ.

കേസിൽ ശേഖർ കുമാറിനെ കൂടാതെ എറണാകുളം സ്വദേശിയായ വിൽസൺ വർഗീസ് , രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ, രഞ്ജിത്ത് വാര്യർ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഇവർക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു . ഇന്നലെ കാലത്ത് അഭിഭാഷകരോടൊത്താണ് ശേഖർ കുമാർ വിജിലൻസിനു മുന്നിലെത്തിയത് . ജൂലൈ 10ന് ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു . അന്വേഷണം ഉദ്യോഗസ്ഥർ മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശത്തോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 5 മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ് എന്നിവ എന്നിവയുടെ ശാസ്ത്രീയ പരിശോധനയിൽ നിന്ന് ലഭിച്ച തെളിവുകൾ അടിസ്ഥാനത്തിലാണ് വിജിലൻസ് ചോദ്യം ചെയ്യുന്നത്.