ചെന്നൈ: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നടന്ന വിവാഹങ്ങള്‍ സ്വയം അസാധുവാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷത്തിനകം കുടുംബകോടതിയില്‍ നിന്ന് നിയമപരമായി വിവാഹമോചനം നേടണമെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ തുരുനല്‍വേലിയില്‍ ഒരു കീഴ്‌ക്കോടതി വിധി അസാധുവാക്കി കൊണ്ട് ജസ്റ്റിസുമാരായ എസ്. മണികുമാര്‍ സി ടി സെല്‍വം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.