Update: 2015-11-06 04:33 GMT
അടിമാലി: കാമുകന്റെ സഹായത്തോടെ പ്രതിശ്രുത വരനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ച യുവതിയും കാമുകനും പോലിസ് പിടിയില്‍.
ഇടുക്കി കീരിത്തോട് സ്വദേശികളായ യുവതിയും കാമുകന്‍ രാജേഷുമാണു വെള്ളത്തൂവല്‍ പോലിസിന്റെ പിടിയിലായത്. സംഭവത്തില്‍ പരിക്കേറ്റ വരന്‍ മുവാറ്റുപുഴ വാഴക്കുളം സ്വദേശി അനന്തു അടിമാലി താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. നാളുകളായി രാജേഷുമായി പ്രണയത്തിലായിരുന്ന യുവതിയുടെ വിവാഹം പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ബന്ധുക്കള്‍ അനന്തുവുമായി ഉറപ്പിച്ചു. വ്യാഴാഴ്ച രണ്ടു കുടുംബക്കാരും ചേര്‍ന്ന് അടിമാലിയില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനെത്തി. യുവതി ഈ വിവരം കാമുകനെ നേരത്തെ അറിയിച്ചിരുന്നു. ഉച്ചയോടെ ടൗണിലെ സ്വര്‍ണക്കടയില്‍ എത്തിയ രാജേഷ് കാമുകിയുടെ സഹായത്തോടെ വരനായ അനന്തുവിനെ തന്ത്രത്തില്‍ രാജേഷിന്റെ വാഹനത്തില്‍ കയറ്റി. തുടര്‍ന്നു മൂവരും സ്ഥലം വിട്ടു. യാത്രയ്ക്കിടെ അനന്തുവിനെ രാജേഷും കാമുകിയും കൂടി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. സംഭവം അനന്തു അടിമാലി പോലിസില്‍ അറിയിച്ചു. പോലിസ് നടത്തിയ തിരച്ചിലില്‍ ഇരുവരും ആനച്ചാല്‍ ഭാഗത്തു പോലിസിന്റെ പിടിയിലാവുകയായിരുന്നു. അടിമാലി പോലിസാണ് അന്വേഷണം നടത്തി വരുന്നു.
Tags:    

Similar News