ദുരിതാശ്വാസത്തിന് ശമ്പളം: സര്‍വീസ് സംഘടനകള്‍ക്ക് ഭിന്നാഭിപ്രായം
BY sruthi srt5 Sep 2018 4:31 AM GMT
X
sruthi srt5 Sep 2018 4:31 AM GMT
കോഴിക്കോട്: പ്രളയദുരിതവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് സര്‍വീസ് സംഘടനാപ്രതിനിധികളുമായി ചര്‍ച്ച നടത്തി. പൊതുവില്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നല്‍കുന്നതിന് സംഘടനകള്‍ സമ്മതം അറിയിച്ചു.എന്നാല്‍, ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതംഗീകരിക്കില്ലെന്നും പ്രതിപക്ഷ അധ്യാപകസര്വീസ് സംഘടനകള്‍ ചര്‍ച്ചയ്ക്കുശേഷം അറിയിച്ചു. ശമ്പളത്തില്‍നിന്ന് നല്കുന്ന തുക അടക്കമുള്ളവ രേഖപ്പെടുത്താവുന്ന ഓപ്ഷന് വേണമെന്ന് ചില സംഘടനകള്‍ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ ബുദ്ധിമുട്ടുള്ളവര്‍ ഡി.ഡി.ഒമാര്‍ക്ക് എഴുതിനല്കിയാല് മതിയാകുമെന്ന് ധനമന്ത്രി സൂചിപ്പിച്ചു. വിവിധ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് രണ്ടു മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ദുരിതാശ്വാസത്തിന് ഈടാക്കുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ദുരിതാശ്വാസത്തില്‍ പങ്കാളികളാകുന്നതില്‍ അനുകൂലനിലപാടാണ് ജീവനക്കാര്‍ സ്വീകരിച്ചത്. അതേസമയം, ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതംഗീകരിക്കില്ലെന്നും പ്രതിപക്ഷ അധ്യാപകസര്വീസ് സംഘടനകള്‍ ചര്‍ച്ചയ്ക്കുശേഷം അറിയിച്ചു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും സംഘടനകളും നടത്തിയ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ ചെലവിനുള്ള തുക വേറെ കണ്ടെത്തേണ്ടിവരും. ഇത്തരത്തില്‍ 6000 കോടി രൂപയോളം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂടി സഹകരണം ആവശ്യമാകുന്നത്.ഒരു മാസത്തെ ശമ്പളമായിട്ടല്ല, ലീവ് സറണ്ടര്‍ തുകയായി നല്കാന് താല്പര്യമുള്ളവര്ക്ക് അത് നല്‍കാമെന്ന് മന്ത്രി പറഞ്ഞു. ഒരു തവണയായോ, 10 മാസമായോ ശമ്പളം നല്കാന് സൗകര്യമുണ്ട്. ഇങ്ങനെ നല്കുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും. ഇതിന് മുമ്പ് ഇക്കാര്യത്തിനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കിയിട്ടുണ്ടെങ്കില് ആ തുക പിടിക്കുന്ന ശമ്പളത്തില്‍നിന്ന് കിഴിക്കാന്‍ അവസരമുണ്ടാകും. പി.എഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിന് നല്കാന് താത്പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാം.
യോഗത്തില്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, വിവിധ സര്‍വീസ് സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദുരിതാശ്വാസത്തില്‍ പങ്കാളികളാകുന്നതില്‍ അനുകൂലനിലപാടാണ് ജീവനക്കാര്‍ സ്വീകരിച്ചത്. അതേസമയം, ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതംഗീകരിക്കില്ലെന്നും പ്രതിപക്ഷ അധ്യാപകസര്വീസ് സംഘടനകള്‍ ചര്‍ച്ചയ്ക്കുശേഷം അറിയിച്ചു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരും സംഘടനകളും നടത്തിയ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ ചെലവിനുള്ള തുക വേറെ കണ്ടെത്തേണ്ടിവരും. ഇത്തരത്തില്‍ 6000 കോടി രൂപയോളം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂടി സഹകരണം ആവശ്യമാകുന്നത്.ഒരു മാസത്തെ ശമ്പളമായിട്ടല്ല, ലീവ് സറണ്ടര്‍ തുകയായി നല്കാന് താല്പര്യമുള്ളവര്ക്ക് അത് നല്‍കാമെന്ന് മന്ത്രി പറഞ്ഞു. ഒരു തവണയായോ, 10 മാസമായോ ശമ്പളം നല്കാന് സൗകര്യമുണ്ട്. ഇങ്ങനെ നല്കുന്ന പണത്തിന് ആദായനികുതി ഇളവുണ്ടാകും. ഇതിന് മുമ്പ് ഇക്കാര്യത്തിനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കിയിട്ടുണ്ടെങ്കില് ആ തുക പിടിക്കുന്ന ശമ്പളത്തില്‍നിന്ന് കിഴിക്കാന്‍ അവസരമുണ്ടാകും. പി.എഫ് വായ്പയെടുത്തും ദുരിതാശ്വാസത്തിന് നല്കാന് താത്പര്യമുള്ളവര്‍ക്ക് അങ്ങനെയും നല്‍കാം.
യോഗത്തില്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, വിവിധ സര്‍വീസ് സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT