Kollam

വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മരുമകള്‍ മഞ്ജുമോള്‍ റിമാന്‍ഡില്‍

വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മരുമകള്‍ മഞ്ജുമോള്‍ റിമാന്‍ഡില്‍
X

കൊല്ലം: കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല.

കൊല്ലം തേവലക്കരയില്‍ വയോധികയെ അതിക്രൂരമായാണ് മരുമകള്‍ മഞ്ജു മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലിസ് പ്രതിയായ മഞ്ജുവിനെ അറസ്റ്റ് ചെയ്ത് ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതിനിടെയാണ് ജാമ്യാപേക്ഷയും നല്‍കിയത്. 80 വയസുള്ള ഏലിയാമ്മ വര്‍ഗീസിനെ മരുമകളായ മഞ്ജു തള്ളിത്താഴെയിട്ട് അടിവയറ്റില്‍ ചവിട്ടുകയും അടിക്കുകയും ചെയ്തു. കമ്പി വടികൊണ്ടുള്ള ആക്രമണത്തില്‍ കൈക്ക് പരിക്കേറ്റു. ഭക്ഷണം പോലും നല്‍കാതെ വീടിന് പുറത്താക്കി. ആറര വര്‍ഷമായി ക്രൂരത തുടരുകയാണെന്ന് ഏലിയാമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ ദൃശ്യങ്ങളില്‍ കണ്ടതിനേക്കാള്‍ അതിക്രൂരമായിരുന്നു മര്‍ദ്ദനം. തലയ്ക്ക് കൊളേളണ്ട ഇരുമ്പ് വടി കൊണ്ടുള്ള അടി ഒഴിഞ്ഞ് മാറിയതിനാല്‍ കൈയ്ക്ക് കൊണ്ടു. കഴുത്തിന് പിടിച്ച് തള്ളി വീടിന് പുറത്താക്കി. ഭര്‍ത്താവ് ജെയ്‌സിനേയും പല തവണ മഞ്ജു മോള്‍ മര്‍ദ്ദിച്ചു. മഞ്ജുമോള്‍ വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുന്നത് പതിവാണ്. ഒരിക്കല്‍ മഞ്ജു മോള്‍ കാറിന്റെ ഡോര്‍ ചവിട്ടിത്തകര്‍ത്തു.


ഡബിള്‍ എം എക്കാരിയും ഹയര്‍ സെക്കന്‍ഡറി അധ്യാപികയുമാണ് മഞ്ജുമോള്‍ തോമസ്. സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് മഞ്ജുമോളുടെ ഭര്‍ത്താവ് ജെയ്‌സ്. ഇദ്ദേഹം മെഡിക്കല്‍ ഓണ്‍ലൈന്‍ മേഖലയില്‍ ജോലി ചെയ്യുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ബിഡിഎസ് വരെ പഠിച്ചിട്ടുണ്ട് ഏലിയാമ്മ. എഞ്ചിനിയറായിരുന്നു ഇവരുടെ ഭര്‍ത്താവ്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പൊലീസ് മേധാവി ഒരാഴ്ചയ്ക്കക്കം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടു. വധശ്രമം, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരായ അതിക്രമം തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.




Next Story

RELATED STORIES

Share it