മുംബൈ: സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിന് കന്നി കിരീടം. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ബറോഡയെ 38 റണ്‍സിന് യുപി പരാജയപ്പെടുത്തുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത യുപി ഓപണര്‍ പ്രശാന്ത് ഗുപ്റ്റയുടെയും (49) ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെയും (47*) ഉജ്ജ്വല ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 163 റണ്‍സ് നേടുകയായിരുന്നു. 41 പന്ത് നേരിട്ട ഗുപ്റ്റയുടെ ഇന്നിങ്‌സില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു. 37 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സറുമാണ് റെയ്‌ന നേടിയത്.
മറുപടിയില്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 125 റണ്‍സാണ് ഇര്‍ഫാന്‍ പഠാന്‍ നയിച്ച ബറോഡ നേടിയത്. പുറത്താവാതെ 26 റണ്‍സെടുത്ത സോഹബ് തായിയാണ് ബറോഡയുടെ ടോപ്‌സ്‌കോറര്‍. യുപിക്കു വേണ്ടി അന്‍കിത് രാജ്പൂട്ട് മൂന്നും അമിത് മിശ്ര, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. റെയ്‌നയാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it