250ഓളം സ്ത്രീകളെ ഐഎസ് വധിച്ചതായി ആരോപണം
BY swapna en22 April 2016 5:10 AM GMT
swapna en22 April 2016 5:10 AM GMT
ദമസ്കസ്: വടക്കന്‍ ഇറാഖില്‍ ലൈംഗിക അടിമകളാവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 250ഓളം പെണ്‍കുട്ടികളെയും സ്ത്രീകളെയും ഐഎസ് പ്രവര്‍ത്തകര്‍ വധിച്ചതായി ആരോപണം. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൗസിലില്‍ ഐഎസ് പ്രവര്‍ത്തകരുമായി താല്‍ക്കാലിക വിവാഹബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിനാല്‍ ഇവരെയെല്ലാം വധിക്കുകയായിരുന്നുവെന്ന് കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് സെയ്ദ് മമുസിനി പറഞ്ഞു. ഐഎസ് 2014ല്‍ മൗസില്‍ കീഴടക്കിയതു മുതല്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടത്തിവരികയാണ്. ചില സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികളെയും കുടുംബാംഗങ്ങളെയും വധിക്കാറുണ്ടെന്നും ഐഎസ് അധീനതയിലുള്ള പ്രദേശങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, 2014 ആഗസ്ത് മാസം മുതല്‍ തടവിലാക്കിയ 500ഓളം യസീദി പെണ്‍കുട്ടികളെയും സ്ത്രീകളെയും ഐഎസ് ലൈംഗിക അടിമകളാക്കിവച്ചിരിക്കുകയാണെന്നും റിപോര്‍ട്ടുകളുണ്ട്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT