25 പുതുമുഖങ്ങള്‍, 18 പേര് ഒഴിവായി
BY kasim kzm5 March 2018 2:46 AM GMT
kasim kzm5 March 2018 2:46 AM GMT
മലപ്പുറം: സിപിഐ സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 96 പേരില്‍ 25 പേര് പുതുമുഖങ്ങള്‍. 18 പഴയ കൗണ്‍സിലര്‍മാര്‍ ഒഴിവായി. വനിതാ പ്രാതിനിധ്യം 10ല്‍ നിന്നും 13 ആയി ഉയര്‍ന്നപ്പോള്‍ എട്ടു പുതുമുഖങ്ങള്‍ സ്ഥാനം പിടിച്ചു.
കണ്ട്രോള് കമ്മീഷനിലെ ഒമ്പതു പേരില്‍ മൂന്നുപേര്‍ മാത്രമാണ് പഴയ മുഖങ്ങള്‍. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം 89ല്‍ നിന്നും 96 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കാന്‍ഡിഡേറ്റ് മെംബര്‍മാരുടെ എണ്ണം ഒമ്പതില്‍ നിന്നും പത്താക്കി ഉയര്‍ത്തി. സംസ്ഥാന കൗണ്‍സിലിലേക്ക് അധിക ജില്ലകളിലും മല്സരമില്ലാതെയാണു പ്രതിനിധികളെ തിരഞ്ഞെടുത്തത്. എന്നാല്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ മല്‍സരം തന്നെ വേണ്ടിവന്നു പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍. ഇടുക്കിയില്‍ നിന്നും കാനത്തിന്റെ ശക്തനായ അനുകൂലി വാഴൂര്‍ സോമനെ തോല്പിച്ച എംഎല്‍എ ഇ എസ് ബിജിമോള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടി.
എറണാകുളത്തും കാനത്തിന്റെ അനുയായികളായ കെ എം ദിനകരന്, വി കെ ശിവന് എന്നിവര്‍ മല്‍സരിച്ച് പരാജയപ്പെടുകയും എം വി നിക്സണ്, ബാബു പോള്‍ എന്നിവര്‍ ജയിച്ചു കയറുകയും ചെയ്തു. കണ്ട്രോള് കമ്മീഷന് ചെയര്‍മാനായിരുന്ന വെളിയം രാജന് ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വയം ഒഴിഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ദാമോദരന്‍ നായരും കുമാരനും ഇതേ കാരണത്താല്‍ കമ്മീഷനില്‍ നിന്നും ഒഴിവാവുകയായിരുന്നു. സ്ഥിരം ക്ഷണിതാക്കളായിരുന്ന പലരെയും ഇത്തവണ സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. യുവാക്കള്‍ക്കും വനിതകള്‍ക്കും കമ്മിറ്റികളില്‍ മുന്തിയ പരിഗണന നല്‍കിയിട്ടുണ്ടെന്നാണു നേതൃത്വം പറയുന്നത്.
കണ്ട്രോള് കമ്മീഷനിലെ ഒമ്പതു പേരില്‍ മൂന്നുപേര്‍ മാത്രമാണ് പഴയ മുഖങ്ങള്‍. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം 89ല്‍ നിന്നും 96 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കാന്‍ഡിഡേറ്റ് മെംബര്‍മാരുടെ എണ്ണം ഒമ്പതില്‍ നിന്നും പത്താക്കി ഉയര്‍ത്തി. സംസ്ഥാന കൗണ്‍സിലിലേക്ക് അധിക ജില്ലകളിലും മല്സരമില്ലാതെയാണു പ്രതിനിധികളെ തിരഞ്ഞെടുത്തത്. എന്നാല്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ മല്‍സരം തന്നെ വേണ്ടിവന്നു പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍. ഇടുക്കിയില്‍ നിന്നും കാനത്തിന്റെ ശക്തനായ അനുകൂലി വാഴൂര്‍ സോമനെ തോല്പിച്ച എംഎല്‍എ ഇ എസ് ബിജിമോള്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടി.
എറണാകുളത്തും കാനത്തിന്റെ അനുയായികളായ കെ എം ദിനകരന്, വി കെ ശിവന് എന്നിവര്‍ മല്‍സരിച്ച് പരാജയപ്പെടുകയും എം വി നിക്സണ്, ബാബു പോള്‍ എന്നിവര്‍ ജയിച്ചു കയറുകയും ചെയ്തു. കണ്ട്രോള് കമ്മീഷന് ചെയര്‍മാനായിരുന്ന വെളിയം രാജന് ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വയം ഒഴിഞ്ഞു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ദാമോദരന്‍ നായരും കുമാരനും ഇതേ കാരണത്താല്‍ കമ്മീഷനില്‍ നിന്നും ഒഴിവാവുകയായിരുന്നു. സ്ഥിരം ക്ഷണിതാക്കളായിരുന്ന പലരെയും ഇത്തവണ സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. യുവാക്കള്‍ക്കും വനിതകള്‍ക്കും കമ്മിറ്റികളില്‍ മുന്തിയ പരിഗണന നല്‍കിയിട്ടുണ്ടെന്നാണു നേതൃത്വം പറയുന്നത്.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവനിതാ ഹോസ്റ്റലിൽ നിന്ന് പിടിച്ചത് 1.3 കിലോ കഞ്ചാവ്; ഐടി ജീവനക്കാരിയും...
26 April 2024 10:39 AM GMTമണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMT