ഹര്‍ദിക് പട്ടേലിനെ കസ്റ്റഡിയില്‍ വിട്ടു
BY Sumeera SMR26 Oct 2015 3:23 AM GMT
Sumeera SMR26 Oct 2015 3:23 AM GMT
അഹ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിനെ അഹ്മദാബാദ് കോടതി ഏഴു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരായ യുദ്ധപ്രഖ്യാപനം, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ക്കാണ് ഹര്‍ദികിനെതിരേ കേസെടുത്തിരുന്നത്.
ശനിയാഴ്ച രാത്രി ഹര്‍ദികിനെ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് എസ് ജെ ബ്രഹ്മത്തിന്റെ വസതിയില്‍ ഹാജരാക്കി. മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കോടതി ഹര്‍ദികിനെ പോലിസ് കസ്റ്റഡിയില്‍വിട്ടത്. ഹര്‍ദികിന്റെ പ്രക്ഷോഭത്തിനു പിന്നിലുള്ള ശക്തി ആരാണെന്നും അതിന്റെ ധനസ്രോതസ്സ് എവിടെ നിന്നാണെന്നും കണ്ടെത്താന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പോലിസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 14 ദിവസത്തെ റിമാന്‍ഡാണ് പോലിസ് ആവശ്യപ്പെട്ടത്. ഹര്‍ദികിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റത്തിനു തെളിവുകളൊന്നും പോലിസ് ഹാജരാക്കിയിട്ടില്ലെന്ന് ഹര്‍ദികിന്റെ അഭിഭാഷകന് ബി എം മഞ്ജുക്കിയ പറഞ്ഞു.
ഹര്ദിനെതിരേ പോലിസ് രണ്ടു കേസുകളാണെടുത്തത്. പോലിസുകാരെ വധിക്കാന്‍ ഒരു പട്ടേല്‍ യുവാവിനെ ഉപദേശിച്ചതിന് ഈ മാസം 19ന് ഗുജറാത്തിലെ സൂറത്ത് പോലിസ് ചാര്‍ജ് ചെയ്തതാണ് ആദ്യത്തേത്. രാജ്യദ്രോഹം, സര്‍ക്കാരിനെതിരേ യുദ്ധ പ്രഖ്യാപനം, രണ്ടു സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഒക്ടോബര്‍ 21ന് ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസെടുത്തത്.
ശനിയാഴ്ച രാത്രി ഹര്‍ദികിനെ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് എസ് ജെ ബ്രഹ്മത്തിന്റെ വസതിയില്‍ ഹാജരാക്കി. മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് കോടതി ഹര്‍ദികിനെ പോലിസ് കസ്റ്റഡിയില്‍വിട്ടത്. ഹര്‍ദികിന്റെ പ്രക്ഷോഭത്തിനു പിന്നിലുള്ള ശക്തി ആരാണെന്നും അതിന്റെ ധനസ്രോതസ്സ് എവിടെ നിന്നാണെന്നും കണ്ടെത്താന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പോലിസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 14 ദിവസത്തെ റിമാന്‍ഡാണ് പോലിസ് ആവശ്യപ്പെട്ടത്. ഹര്‍ദികിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റത്തിനു തെളിവുകളൊന്നും പോലിസ് ഹാജരാക്കിയിട്ടില്ലെന്ന് ഹര്‍ദികിന്റെ അഭിഭാഷകന് ബി എം മഞ്ജുക്കിയ പറഞ്ഞു.
ഹര്ദിനെതിരേ പോലിസ് രണ്ടു കേസുകളാണെടുത്തത്. പോലിസുകാരെ വധിക്കാന്‍ ഒരു പട്ടേല്‍ യുവാവിനെ ഉപദേശിച്ചതിന് ഈ മാസം 19ന് ഗുജറാത്തിലെ സൂറത്ത് പോലിസ് ചാര്‍ജ് ചെയ്തതാണ് ആദ്യത്തേത്. രാജ്യദ്രോഹം, സര്‍ക്കാരിനെതിരേ യുദ്ധ പ്രഖ്യാപനം, രണ്ടു സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തി എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഒക്ടോബര്‍ 21ന് ക്രൈംബ്രാഞ്ച് രണ്ടാമത്തെ കേസെടുത്തത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT