ഷീനബോറ വധക്കേസ്: സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടി
BY Sumeera SMR27 Nov 2015 3:40 AM GMT
Sumeera SMR27 Nov 2015 3:40 AM GMT
മുംബൈ: ഷീന ബോറ കൊലപാതകക്കേസിലെ സാമ്പത്തികവശത്തെക്കുറിച്ചുള്ള അന്വേഷണം പൂര്ണമാക്കാന് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സിബിഐ കോടതിയെ ബോധിപ്പിച്ചു. ഇന്ദ്രാണി മുഖര്‍ജിയുടെയും പീറ്റര്‍ മുഖര്‍ജിയുടെയും വിദേശ ബാങ്ക് അക്കൗണ്ടുകളുടെ അന്വേഷണത്തിനാണ് അന്താരാഷ്ട്ര പോലിസിന്റെ സഹായം തേടിയത്.
പീറ്റര്‍ മുഖര്‍ജിയുടെ സിബിഐ കസ്റ്റഡി ഈ മാസം 30 വരെ കോടതി നീട്ടിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകളാണെന്നാണ് സിബിഐ കരുതുന്നത്.
2006-07 കാലത്ത് മുഖര്‍ജി ദമ്പതികള്‍ നിരവധി കമ്പനികളിലായി 900 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഷീന ബോറയുടെ പേരില്‍ സിംഗപ്പൂര്‍ എച്ച്എസ്ബിസി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും പങ്കാളികളായ കമ്പനിയില്‍നിന്ന് പണം മാറ്റിയിരുന്നതായി സിബിഐക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍സിങ് കോടതിയെ അറിയിച്ചു. മുഖര്ജിമാരുടെയും ഷീന ബോറയുടെയും എച്ച്എസ്ബിസി ബാങ്കിലുള്ള അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടതായും സിബിഐ കോടതിയെ അറിയിച്ചു. സിംഗപ്പൂര്‍ ഡിബിഎസ് ബാങ്കിലെ ജീവനക്കാരി ഗായത്രി അഹൂജയാണ് എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇന്ദ്രാണിയെ സഹായിച്ചത്.
ഹോങ്കോങിലെയും സിംഗപ്പൂരിലെയും മറ്റ് ബാങ്കുകളിലും ഇന്ദ്രാണി, ഷീനയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പീറ്റര്‍ പറഞ്ഞതായും സിബിഐ അറിയിച്ചു. കേസ് സംബന്ധമായി ചില സുപ്രധാന വിവരങ്ങളും രേഖകളും കണ്ടെത്തിയതായി സിബിഐ അവകാശപ്പെട്ടു.
പീറ്റര്‍ മുഖര്‍ജിയുടെ സിബിഐ കസ്റ്റഡി ഈ മാസം 30 വരെ കോടതി നീട്ടിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നില്‍ കോടികളുടെ സാമ്പത്തിക ഇടപാടുകളാണെന്നാണ് സിബിഐ കരുതുന്നത്.
2006-07 കാലത്ത് മുഖര്‍ജി ദമ്പതികള്‍ നിരവധി കമ്പനികളിലായി 900 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഷീന ബോറയുടെ പേരില്‍ സിംഗപ്പൂര്‍ എച്ച്എസ്ബിസി ബാങ്കിലുള്ള അക്കൗണ്ടിലേക്ക് പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും പങ്കാളികളായ കമ്പനിയില്‍നിന്ന് പണം മാറ്റിയിരുന്നതായി സിബിഐക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍സിങ് കോടതിയെ അറിയിച്ചു. മുഖര്ജിമാരുടെയും ഷീന ബോറയുടെയും എച്ച്എസ്ബിസി ബാങ്കിലുള്ള അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടതായും സിബിഐ കോടതിയെ അറിയിച്ചു. സിംഗപ്പൂര്‍ ഡിബിഎസ് ബാങ്കിലെ ജീവനക്കാരി ഗായത്രി അഹൂജയാണ് എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇന്ദ്രാണിയെ സഹായിച്ചത്.
ഹോങ്കോങിലെയും സിംഗപ്പൂരിലെയും മറ്റ് ബാങ്കുകളിലും ഇന്ദ്രാണി, ഷീനയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പീറ്റര്‍ പറഞ്ഞതായും സിബിഐ അറിയിച്ചു. കേസ് സംബന്ധമായി ചില സുപ്രധാന വിവരങ്ങളും രേഖകളും കണ്ടെത്തിയതായി സിബിഐ അവകാശപ്പെട്ടു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT