ശിയാറാലിക്കു നേരെ ആക്രമണം: ഐഎസ് അവകാശം ബംഗ്ലാദേശ് നിഷേധിച്ചു

ധക്ക: ബംഗ്ലാദേശില്‍ ശിയാ മുസ്‌ലിം റാലിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന ഐഎസിന്റെ അവകാശവാദം ബംഗ്ലാദേശ് നിഷേധിച്ചു.
ബോംബാക്രമണത്തില്‍ 12 വയസ്സുകാരന്‍ മരിക്കുകയും 90ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണത്തില്‍ ഐഎസിനു പങ്കുണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നില്ലെന്നും രണ്ടു ദിവസത്തിനുള്ളില്‍ യഥാര്‍ഥ അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ പിടിഐയോട് പറഞ്ഞു. ഇറ്റാലിയന്‍ സന്നദ്ധപ്രവര്‍ത്തകനും ജാപനീസ് കര്‍ഷകനും വെടിയേറ്റു മരിച്ച് ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് രാജ്യത്തു പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. നേരത്തേയും ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
Next Story

RELATED STORIES

Share it