രൂപേഷിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

കല്‍പ്പറ്റ: മാവോവാദി നേതാവ് രൂപേഷിനെ ആറ് ദിവസത്തേക്ക് മാനന്തവാടി പോലിസിന്റെ കസ്റ്റഡിയില്‍ വിട്ടു. കുഞ്ഞോം മട്ടിലയത്തെ പോലിസുകാരന്‍ പ്രമോദിനെ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസിലാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്.
തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച രൂപേഷിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം  മാനന്തവാടി പോലിസ് സ്‌റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി.
കസ്റ്റഡിയിലുള്ള ദിവസങ്ങളില്‍ വക്കീലിനെ കാണാന്‍ അവസരമൊരുക്കണമെന്ന രൂപേഷിന്റെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു. കസ്റ്റഡി കാലയളവില്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള ഉപദ്രവങ്ങളും ഉണ്ടാവരുതെന്നും കോടതി പറഞ്ഞു.
16ന് ഉച്ചയ്ക്ക് 2.30നും 3.30നും ഇടയില്‍ രൂപേഷിനെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it