മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ കമ്മീഷനില്‍ ഹാജരാവേണ്ടി വന്നത് ചരിത്രത്തിലാദ്യം
BY Sumeera SMR26 Jan 2016 4:41 AM GMT
Sumeera SMR26 Jan 2016 4:41 AM GMT
തിരുവനന്തപുരം: അഴിമതിക്കേസില്‍ ഒരു മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാവേണ്ടിവന്നത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യം. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലേറിയപങ്കും മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെയായിരുന്നു. മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനും പ്രതിപക്ഷ നേതാക്കളും കമ്മീഷനു മുന്നില്‍ കൊടുത്ത മൊഴികളും മുഖ്യമന്ത്രിക്കെതിരായിരുന്നു.
ഇതോടെയാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്ന് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷന് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുമായും ഓഫിസുമായും ബന്ധപ്പെട്ട സംശയങ്ങളില്‍ നേരിട്ടെത്തി മൊഴി നല്കാന് തയ്യാറാണെന്ന് അദ്ദേഹം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും അതിനാല്‍ കമ്മീഷനു മുന്നില്‍ ഹാജരാവുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചയ്ക്ക് ഒരുമണി വരെ തുടര്‍ന്നു. ഉച്ചയ്ക്കുശേഷം മറ്റു കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിച്ചു. തെളിവെടുപ്പിന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 10.45നുതന്നെ മുഖ്യമന്ത്രി ഹാജരായിരുന്നു. 11 മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് മുമ്പ് പരസ്യമായി സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് മുഖ്യമന്ത്രി കമ്മീഷന് മുന്നിലും ആവര്‍ത്തിച്ചത്. കേസിലെ മുഖ്യപ്രതികള്‍ മുതല്‍ സംസ്ഥാന പോലിസ് മേധാവി വരെയുള്ളവരുടെ വിസ്താരത്തിന് ശേഷമാണ് കമ്മീഷന് നേരിട്ട് മുഖ്യമന്ത്രിയെ വിസ്തരിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്ന സലിംരാജ്, ജിക്കുമോന്, സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എഡിജിപി എ ഹേമചന്ദ്രന് തുടങ്ങിയവരില്‍നിന്നു സോളാര്‍ കമ്മീഷന് നേരത്തേ മൊഴിയെടുത്തിരുന്നു. സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെന്നി ജോപ്പന്റെയും മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
തെളിവെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ കമ്മീഷന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി കമ്മീഷന് ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തല്‍ 25ാം തിയ്യതി മൊഴി നല്കാന് മുഖ്യമന്ത്രി സമ്മതം അറിയിക്കുകയായിരുന്നു. എന്നാല്‍, കൊച്ചിയിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് പ്രത്യേക സിറ്റിങ് നടത്താന്‍ കമ്മീഷന് തീരുമാനിച്ചത്. സോളാര്‍ തട്ടിപ്പ് കേസില്‍ വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കി ഏപ്രില്‍ 27ന് അന്തിമ റിപോര്‍ട്ട് നല്‍കുമെന്ന് ജസ്റ്റിസ് സി ശിവരാജന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെയാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്ന് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷന് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുമായും ഓഫിസുമായും ബന്ധപ്പെട്ട സംശയങ്ങളില്‍ നേരിട്ടെത്തി മൊഴി നല്കാന് തയ്യാറാണെന്ന് അദ്ദേഹം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും അതിനാല്‍ കമ്മീഷനു മുന്നില്‍ ഹാജരാവുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച മൊഴിയെടുക്കല്‍ ഉച്ചയ്ക്ക് ഒരുമണി വരെ തുടര്‍ന്നു. ഉച്ചയ്ക്കുശേഷം മറ്റു കക്ഷികളുടെ അഭിഭാഷകരും മുഖ്യമന്ത്രിയെ വിസ്തരിച്ചു. തെളിവെടുപ്പിന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 10.45നുതന്നെ മുഖ്യമന്ത്രി ഹാജരായിരുന്നു. 11 മണിയോടെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് മുമ്പ് പരസ്യമായി സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് മുഖ്യമന്ത്രി കമ്മീഷന് മുന്നിലും ആവര്‍ത്തിച്ചത്. കേസിലെ മുഖ്യപ്രതികള്‍ മുതല്‍ സംസ്ഥാന പോലിസ് മേധാവി വരെയുള്ളവരുടെ വിസ്താരത്തിന് ശേഷമാണ് കമ്മീഷന് നേരിട്ട് മുഖ്യമന്ത്രിയെ വിസ്തരിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിലുണ്ടായിരുന്ന സലിംരാജ്, ജിക്കുമോന്, സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച എഡിജിപി എ ഹേമചന്ദ്രന് തുടങ്ങിയവരില്‍നിന്നു സോളാര്‍ കമ്മീഷന് നേരത്തേ മൊഴിയെടുത്തിരുന്നു. സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പിഎ ടെന്നി ജോപ്പന്റെയും മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
തെളിവെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കാന്‍ കമ്മീഷന് തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി കമ്മീഷന് ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തല്‍ 25ാം തിയ്യതി മൊഴി നല്കാന് മുഖ്യമന്ത്രി സമ്മതം അറിയിക്കുകയായിരുന്നു. എന്നാല്‍, കൊച്ചിയിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് പ്രത്യേക സിറ്റിങ് നടത്താന്‍ കമ്മീഷന് തീരുമാനിച്ചത്. സോളാര്‍ തട്ടിപ്പ് കേസില്‍ വിസ്താരം എത്രയും വേഗം പൂര്‍ത്തിയാക്കി ഏപ്രില്‍ 27ന് അന്തിമ റിപോര്‍ട്ട് നല്‍കുമെന്ന് ജസ്റ്റിസ് സി ശിവരാജന് വ്യക്തമാക്കിയിട്ടുണ്ട്.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT