Flash News

തെറ്റുപറ്റി, യുഡിഎഫില്‍ തുടരും: രാജന്‍ബാബു, ഘടകകക്ഷികള്‍ തീരുമാനിക്കട്ടെയെന്ന് ചെന്നിത്തല

കൊച്ചി : വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാന്‍ കൂടെപ്പോയത് തെറ്റായിപ്പോയെന്ന് ജെഎസ്എസ് നേതാവ് എഎന്‍ രാജന്‍ ബാബുവിന്റെ കുറ്റസമ്മതം. യുഡിഎഫ് വിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജന്‍ബാബു വ്യക്തമാക്കി. വെളളാപ്പളളിയുടെ പാര്‍ട്ടിയോടുളള യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രാജന്‍ബാബുവിനെ യുഡിഎഫില്‍ നിലനിര്‍ത്തണോ എന്ന് കാര്യം ഘടകകക്ഷികള്‍ തീരുമാനിക്കുമെന്ന്് ആഭ്യന്തരമന്ത്രി രമേശ് ച് ചെന്നിത്തല പ്രതികരിച്ചു.
വിവാദപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ വെള്ളാപ്പള്ളിയെ സഹായിച്ച രാജന്‍ ബാബുവിന്റെ നടപടിയ്‌ക്കെതിരെ യു.ഡി.എഫ് നേതാക്കള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. രാജന്‍ബാബുവിന്റേത്  ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹത്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും വ്യക്തമാക്കിയ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഇക്കാര്യത്തിലുള്ള  നടപടി അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാജന്‍ ബാബുവിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്നും പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും പാലിക്കേണ്ട മിതത്വം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. വെളളാപ്പളളിക്കൊപ്പം പോയത് ഒഴിവാക്കാമായിരുന്നുവെന്ന് പിന്നീട് തോന്നിയതായാണ്  രാജന്‍ ബാബു ഇന്ന് പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലെ കനത്ത ഭിന്നതയ്ക്കിടെ ജെഎസ്എസ് യോഗം ഇന്നു കൊച്ചിയില്‍ ചേരാനിരിക്കേയാണ് രാജന്‍ബാബുവിന്റെ കുറ്റസമ്മതം. രാജന്‍ബാബുവിനെതിരായ നടപടിയെടുക്കുന്നതിന് ഈ യോഗത്തിലെ തീരുമാനത്തിനു വേണ്ടിയാണ് യുഡിഎഫ് കാത്തിരിക്കുന്നത്. ജെഎസ്എസ്സിനെ യുഡിഎഫില്‍ നിന്നു പുറത്താക്കട്ടെയെന്നായിരുന്നു രാജന്‍ ബാബുവിന്റെ മുന്‍ നിലപാട്. വിഷയത്തില്‍ വിശദീകരണം കൊടുത്തിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും രാജന്‍ ബാബു പ്രതികരിച്ചിരുന്നു. യുഡിഎഫില്‍ നിന്നു പുറത്തു പോവാമെന്ന നിര്‍ദേശം ജെഎസ്എസ്സിലെ ചില നേതാക്കളെ രാജന്‍ബാബു അറിയിക്കുകയും ചെയ്തിരുന്നു. ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ കെ ഷാജു ഈ നീക്കത്തിനെതിരാണ്.
[related]

ഇന്നു നടക്കുന്ന യോഗത്തില്‍ ഷാജുവും അനുകൂലികളും പങ്കെടുക്കുന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യമെന്ന ഒറ്റ അജണ്ടയില്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ജില്ലാ ഭാരവാഹികളുടെയും യോഗമാണ് കൊച്ചിയില്‍ വിളിച്ചിട്ടുള്ളത്. പിളര്‍പ്പ് ഉറപ്പായെങ്കിലും പുതിയ പാര്‍ട്ടി ഉണ്ടാക്കേണ്ടെന്നാണ് ഷാജുവിന്റെയും അനുകൂലികളുടെയും നിലപാടെന്നറിയുന്നു. അതേസമയം, ജെഎസ്എസ് രാജന്‍ ബാബു വിഭാഗത്തെ പൂര്‍ണമായും യുഡിഎഫില്‍ നിന്ന് പുറത്താക്കണമെന്നാണ് ആലപ്പുഴയിലെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. കെ കെ ഷാജു അടക്കമുള്ളവരുടെ നീക്കം കോണ്‍ഗ്രസ്സില്‍ ചേക്കേറാനാണെന്നാണ് ഇവരുടെ ആരോപണം.
Next Story

RELATED STORIES

Share it