ചന്തുവിനെ ജയിപ്പിക്കാനാവില്ല മക്കളേ...
BY Sumeera SMR29 Oct 2015 1:58 AM GMT
Sumeera SMR29 Oct 2015 1:58 AM GMT
ഒ ഇംതിഹാന്‍ അബ്ദുല്ല
ജനസംഘം രൂപീകരിച്ചതു മുതല്‍ ആശിക്കുന്നതാണ് സഹ്യനിപ്പുറം താമരയൊന്നു വിരിഞ്ഞുകാണാന്‍. കമ്മ്യൂണിസ്റ്റ് പച്ച(അപ്പ)യുടെ സാന്നിധ്യം കൊണ്ടോ എന്തോ സംസ്ഥാനത്ത് താമര മാത്രം വേരു പിടിക്കുന്നില്ല. പറയുമ്പോള്‍ ശ്രീപത്മനാഭന്റെയും സാമൂതിരിയുടെയും നാട്. ഹിന്ദുക്കള്‍ ചെങ്കോലും അധികാരവും കൈയിലേന്തിയ മണ്ണ്. മുന്നാക്ക-പിന്നാക്കഭേദമില്ലാതെ എല്ലാ ഹൈന്ദവജാതികള്ക്കും ഭദ്രമായ സംഘടനാ കെട്ടുറപ്പ്. അപ്പുറത്താണെങ്കില്‍ സംഘടിത ന്യൂനപക്ഷം ഭരണത്തിന്റെ പങ്കുപറ്റി അനര്‍ഹമായ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് പ്രതിശീര്‍ഷ മാധ്യമ സാക്ഷരതാനിരക്ക് വാനോളം ഉയര്ന്നുനില്ക്കുന്ന കേരളത്തിലെ പ്രബുദ്ധ സമൂഹം അറിയുന്നുമുണ്ട്.
പറഞ്ഞിട്ടെന്തു ഫലം? കാവിക്കൊടി കാണുന്നതും ജനങ്ങള്‍ക്ക് 'മതേതരരോഗം' കലശലാവും. പിന്നെ ദ്രുതവാട്ടം ബാധിച്ച പോലെ താമരവള്ളി തളര്‍ന്നുകിടക്കും. കാവിപ്പാര്‍ട്ടിയെ ഒരവസ്ഥയിലെത്തിക്കാന്‍ കാക്കി നിക്കര്‍ ധരിച്ച് കുറുവടിയുമേന്തി മാരാര്‍ ഒരു പുരുഷായുസ്സു മുഴുവന്‍ നടന്നു. ബദ്ധശത്രുവായ മുസ്ലിംലീഗ് അടങ്ങിയ യുഡിഎഫുമായി പോലും രഹസ്യസംബന്ധം നടത്തിനോക്കി. കിം ഫലം. രാജേട്ടനാകട്ടെ, ഞാനെന്ന ഭാവമേതുേമയില്ലാതെ പാര്‍ലമെന്റ് മുതല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിനു വരെ ഗോദയിലിറങ്ങി പയറ്റിനോക്കി. എന്നിട്ടും വഞ്ചി തിരുനക്കെര തന്നെ.
എങ്കിലും ഭാരതാംബയെ പീതാംബരധാരിയാക്കാന് രാഷ്ട്രീയ സ്വയംസേവകരുടെ അകമഴിഞ്ഞ പിന്തുണയോടെയുള്ള പരിശ്രമങ്ങള്‍ അഭംഗുരം തുടര്‍ന്നുകൊണ്ടിരുന്നു. കണ്ണൂരിന്റെ ചുവപ്പുകോട്ടകളിലടക്കം ബലിദാനികള്‍ ജീവരക്തം നല്കി പാര്‍ട്ടിക്ക് ജീവവായു നല്കി പ്രാണന് നിലനിര്‍ത്തിപ്പോന്നു. അങ്ങനെ മുരളീധരനാദികള്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ വെയിലും മഴയും കൊണ്ട് മോചനരക്ഷായാത്രകള് നടത്തിയും സന്ധ്യയായാല്‍ ചാനലുകള്‍ക്കു മുമ്പില്‍ പ്രതിയോഗികളോട് പടവെട്ടിയും മുട്ടുശാന്തിക്ക് അല്ലറചില്ലറ വോട്ടുകച്ചവടം നടത്തിയും കാലയാപനം ചെയ്തുവരുകയായിരുന്നു.
അതിനിടയിലാണ് ഇന്ദ്രപ്രസ്ഥത്തില്‍ നമോ താരകത്തിന്റെ ഉദയമുണ്ടായത്. നാട്ടുകാര്‍ പത്രം വായിക്കുന്നതുകൊണ്ട് മോദിജിയുടെ മൃഗീയഭൂരിപക്ഷത്തില്‍ തങ്ങളുടെ ഒരു വോട്ടിന്റെ പിന്‍ബലം പോലും നല്കാനായില്ലെങ്കിലും 'ഞമ്മന്റെ' സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ മുരളീധരനാദികളുടെ നെഞ്ചളവ് അനുദിനം വര്‍ധിച്ചുവന്നു. മോദിയെ സ്വാധീനിച്ച് കേന്ദ്രമന്ത്രിസ്ഥാനമോ സംസ്ഥാനത്തിന് ഉപകാരപ്രദമായ പ്രൊജക്ടുകളോ ഒന്നും കൊണ്ടുവരാനായില്ലെങ്കിലും യത്തീംഖാനകളിലെ കുട്ടിക്കടത്തു പോലുള്ള ന്യൂനപക്ഷപ്രീണന വിഷയങ്ങളില്‍ സമയോചിതമായി കേന്ദ്ര ഇടപെടലിനും അതുവഴി സിബിഐ അന്വേഷണത്തിനും സാധിച്ചു.
ഇതിനിടയിലാണ് അമിത്ഷാ എന്ന സംഘ് രാഷ്ട്രീയ കോര്‍പറേറ്റ് സിഇഒ, വെള്ളാപ്പള്ളി അസോസിയേറ്റ്സ് സിഇഒ വെള്ളാപ്പള്ളിയുമായി കണ്ടുമുട്ടുന്നതും സംസ്ഥാന നേതാക്കളോട് ഒരു വാക്കു ചോദിക്കുക പോലും ചെയ്യാതെ ഡീലുറപ്പിക്കുന്നതും. ഈഴവ സമുദായത്തിന്റെ വോട്ടുബാങ്ക് മുഴുവന്‍ വെള്ളാപ്പള്ളി ബട്ടന് അമര്‍ത്തി താമരയില്‍ വീഴ്ത്തുമെന്ന് ധരിച്ചുവശായ അമിത്ഷാ വെള്ളാപ്പള്ളിയെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതായി വാര്‍ത്ത പരന്നു. ഇക്കണ്ട കാലം മുഴുവന്‍ വെള്ളം കോരിയും ഭാരം വലിച്ചും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വണ്ടിക്കാളകള്‍ കണക്കെ നടന്നവര്‍ ഗോവധനിരോധനാനന്തരകാലത്തെ വയസ്സിപ്പശുക്കളെപ്പോലെയായി. മുഖ്യമന്ത്രിയായില്ലെങ്കിലും വേണ്ടില്ല, നിയമസഭയിലെയും പാര്‍ലമെന്റിലെയും സന്ദര്‍ശക ഗാലറിയില്‍ നിന്നു മാറി അകത്തളത്തിലേക്ക് കയറിയിരിക്കാമെന്നു കരുതിയപ്പോഴാണ് ഇടിത്തീ പോലെ അടുത്ത അശനിപാതം വരുന്നത്.
പണ്ടെങ്ങാണ്ടോ രാഷ്ട്രീയം മതിയാക്കി ചെന്നൈയിലേക്ക് വനവാസത്തിനു പോയ പി പി മുകുന്ദനെ ഒരു കൂട്ടര് പൊടി തട്ടിയെടുത്തു കൊണ്ടുവരാന്‍ പോകുന്നുവത്രേ. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ വന്നു ബിജെപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറുമാണത്രേ. വെള്ളാപ്പള്ളി വിഷയത്തില്‍ അസാരം അലോഹ്യത്തിലായ കേന്ദ്രത്തിലെ ഏമാന്മാര്ക്കും അതാണത്രേ താല്പര്യം.
ഇനിയുമൊരു കൂട്ടര് 'മകന് ചത്തിട്ടായാലും വേണ്ടില്ല, മരുമോളുടെ കണ്ണീര് കണ്ടാല്‍ മതി'യെന്നുള്ളവരാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആരു വന്നാലും സ്വാഗതാര്‍ഹമെന്ന് ഇക്കൂട്ടര്‍ പറയുന്നതിന്റെ പൊരുള്‍ അതാണ്. കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് ഇനി മര്‍മം നോക്കിനിന്നാല്‍ മണ്ണുംചാരി നിന്നവന് പെണ്ണും കൊണ്ടുപോവും. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജന്മം ഇനിയും ബാക്കി. ചന്തുവിനെ ജയിപ്പിക്കാനാവില്ല മക്കളേ...
ജനസംഘം രൂപീകരിച്ചതു മുതല്‍ ആശിക്കുന്നതാണ് സഹ്യനിപ്പുറം താമരയൊന്നു വിരിഞ്ഞുകാണാന്‍. കമ്മ്യൂണിസ്റ്റ് പച്ച(അപ്പ)യുടെ സാന്നിധ്യം കൊണ്ടോ എന്തോ സംസ്ഥാനത്ത് താമര മാത്രം വേരു പിടിക്കുന്നില്ല. പറയുമ്പോള്‍ ശ്രീപത്മനാഭന്റെയും സാമൂതിരിയുടെയും നാട്. ഹിന്ദുക്കള്‍ ചെങ്കോലും അധികാരവും കൈയിലേന്തിയ മണ്ണ്. മുന്നാക്ക-പിന്നാക്കഭേദമില്ലാതെ എല്ലാ ഹൈന്ദവജാതികള്ക്കും ഭദ്രമായ സംഘടനാ കെട്ടുറപ്പ്. അപ്പുറത്താണെങ്കില്‍ സംഘടിത ന്യൂനപക്ഷം ഭരണത്തിന്റെ പങ്കുപറ്റി അനര്‍ഹമായ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നത് പ്രതിശീര്‍ഷ മാധ്യമ സാക്ഷരതാനിരക്ക് വാനോളം ഉയര്ന്നുനില്ക്കുന്ന കേരളത്തിലെ പ്രബുദ്ധ സമൂഹം അറിയുന്നുമുണ്ട്.
പറഞ്ഞിട്ടെന്തു ഫലം? കാവിക്കൊടി കാണുന്നതും ജനങ്ങള്‍ക്ക് 'മതേതരരോഗം' കലശലാവും. പിന്നെ ദ്രുതവാട്ടം ബാധിച്ച പോലെ താമരവള്ളി തളര്‍ന്നുകിടക്കും. കാവിപ്പാര്‍ട്ടിയെ ഒരവസ്ഥയിലെത്തിക്കാന്‍ കാക്കി നിക്കര്‍ ധരിച്ച് കുറുവടിയുമേന്തി മാരാര്‍ ഒരു പുരുഷായുസ്സു മുഴുവന്‍ നടന്നു. ബദ്ധശത്രുവായ മുസ്ലിംലീഗ് അടങ്ങിയ യുഡിഎഫുമായി പോലും രഹസ്യസംബന്ധം നടത്തിനോക്കി. കിം ഫലം. രാജേട്ടനാകട്ടെ, ഞാനെന്ന ഭാവമേതുേമയില്ലാതെ പാര്‍ലമെന്റ് മുതല്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിനു വരെ ഗോദയിലിറങ്ങി പയറ്റിനോക്കി. എന്നിട്ടും വഞ്ചി തിരുനക്കെര തന്നെ.
എങ്കിലും ഭാരതാംബയെ പീതാംബരധാരിയാക്കാന് രാഷ്ട്രീയ സ്വയംസേവകരുടെ അകമഴിഞ്ഞ പിന്തുണയോടെയുള്ള പരിശ്രമങ്ങള്‍ അഭംഗുരം തുടര്‍ന്നുകൊണ്ടിരുന്നു. കണ്ണൂരിന്റെ ചുവപ്പുകോട്ടകളിലടക്കം ബലിദാനികള്‍ ജീവരക്തം നല്കി പാര്‍ട്ടിക്ക് ജീവവായു നല്കി പ്രാണന് നിലനിര്‍ത്തിപ്പോന്നു. അങ്ങനെ മുരളീധരനാദികള്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ വെയിലും മഴയും കൊണ്ട് മോചനരക്ഷായാത്രകള് നടത്തിയും സന്ധ്യയായാല്‍ ചാനലുകള്‍ക്കു മുമ്പില്‍ പ്രതിയോഗികളോട് പടവെട്ടിയും മുട്ടുശാന്തിക്ക് അല്ലറചില്ലറ വോട്ടുകച്ചവടം നടത്തിയും കാലയാപനം ചെയ്തുവരുകയായിരുന്നു.
അതിനിടയിലാണ് ഇന്ദ്രപ്രസ്ഥത്തില്‍ നമോ താരകത്തിന്റെ ഉദയമുണ്ടായത്. നാട്ടുകാര്‍ പത്രം വായിക്കുന്നതുകൊണ്ട് മോദിജിയുടെ മൃഗീയഭൂരിപക്ഷത്തില്‍ തങ്ങളുടെ ഒരു വോട്ടിന്റെ പിന്‍ബലം പോലും നല്കാനായില്ലെങ്കിലും 'ഞമ്മന്റെ' സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ മുരളീധരനാദികളുടെ നെഞ്ചളവ് അനുദിനം വര്‍ധിച്ചുവന്നു. മോദിയെ സ്വാധീനിച്ച് കേന്ദ്രമന്ത്രിസ്ഥാനമോ സംസ്ഥാനത്തിന് ഉപകാരപ്രദമായ പ്രൊജക്ടുകളോ ഒന്നും കൊണ്ടുവരാനായില്ലെങ്കിലും യത്തീംഖാനകളിലെ കുട്ടിക്കടത്തു പോലുള്ള ന്യൂനപക്ഷപ്രീണന വിഷയങ്ങളില്‍ സമയോചിതമായി കേന്ദ്ര ഇടപെടലിനും അതുവഴി സിബിഐ അന്വേഷണത്തിനും സാധിച്ചു.
ഇതിനിടയിലാണ് അമിത്ഷാ എന്ന സംഘ് രാഷ്ട്രീയ കോര്‍പറേറ്റ് സിഇഒ, വെള്ളാപ്പള്ളി അസോസിയേറ്റ്സ് സിഇഒ വെള്ളാപ്പള്ളിയുമായി കണ്ടുമുട്ടുന്നതും സംസ്ഥാന നേതാക്കളോട് ഒരു വാക്കു ചോദിക്കുക പോലും ചെയ്യാതെ ഡീലുറപ്പിക്കുന്നതും. ഈഴവ സമുദായത്തിന്റെ വോട്ടുബാങ്ക് മുഴുവന്‍ വെള്ളാപ്പള്ളി ബട്ടന് അമര്‍ത്തി താമരയില്‍ വീഴ്ത്തുമെന്ന് ധരിച്ചുവശായ അമിത്ഷാ വെള്ളാപ്പള്ളിയെ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതായി വാര്‍ത്ത പരന്നു. ഇക്കണ്ട കാലം മുഴുവന്‍ വെള്ളം കോരിയും ഭാരം വലിച്ചും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വണ്ടിക്കാളകള്‍ കണക്കെ നടന്നവര്‍ ഗോവധനിരോധനാനന്തരകാലത്തെ വയസ്സിപ്പശുക്കളെപ്പോലെയായി. മുഖ്യമന്ത്രിയായില്ലെങ്കിലും വേണ്ടില്ല, നിയമസഭയിലെയും പാര്‍ലമെന്റിലെയും സന്ദര്‍ശക ഗാലറിയില്‍ നിന്നു മാറി അകത്തളത്തിലേക്ക് കയറിയിരിക്കാമെന്നു കരുതിയപ്പോഴാണ് ഇടിത്തീ പോലെ അടുത്ത അശനിപാതം വരുന്നത്.
പണ്ടെങ്ങാണ്ടോ രാഷ്ട്രീയം മതിയാക്കി ചെന്നൈയിലേക്ക് വനവാസത്തിനു പോയ പി പി മുകുന്ദനെ ഒരു കൂട്ടര് പൊടി തട്ടിയെടുത്തു കൊണ്ടുവരാന്‍ പോകുന്നുവത്രേ. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ വന്നു ബിജെപിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറുമാണത്രേ. വെള്ളാപ്പള്ളി വിഷയത്തില്‍ അസാരം അലോഹ്യത്തിലായ കേന്ദ്രത്തിലെ ഏമാന്മാര്ക്കും അതാണത്രേ താല്പര്യം.
ഇനിയുമൊരു കൂട്ടര് 'മകന് ചത്തിട്ടായാലും വേണ്ടില്ല, മരുമോളുടെ കണ്ണീര് കണ്ടാല്‍ മതി'യെന്നുള്ളവരാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആരു വന്നാലും സ്വാഗതാര്‍ഹമെന്ന് ഇക്കൂട്ടര്‍ പറയുന്നതിന്റെ പൊരുള്‍ അതാണ്. കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് ഇനി മര്‍മം നോക്കിനിന്നാല്‍ മണ്ണുംചാരി നിന്നവന് പെണ്ണും കൊണ്ടുപോവും. തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജന്മം ഇനിയും ബാക്കി. ചന്തുവിനെ ജയിപ്പിക്കാനാവില്ല മക്കളേ...
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT