കെനിയന്‍ അനാഥകളെ പീഡിപ്പിച്ച യുഎസ് പാസ്റ്റര്‍ക്ക് 40 വര്‍ഷം തടവ്

വാഷിങ്ടണ്‍: കെനിയന്‍ അനാഥാലയത്തിലെ അന്തേവാസികളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ വൈദികനെ യുഎസ് കോടതി 40 വര്‍ഷം തടവിനു ശിക്ഷിച്ചു. വിദേശരാജ്യങ്ങളിലെ നിയമവിരുദ്ധ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കാണ് യുഎസിലെ ഒക്‌ലഹോമ ജില്ലാ ജഡ്ജി ഡേവിഡ് എല്‍ റസ്സല്‍ 21കാരനായ മാത്യൂ ലെയിന്‍ ഡര്‍ഹാമിന് ശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം.
ഏറ്റവും ദുര്‍ബലമായ കെനിയന്‍ ഉപെന്‍ഡോ വിഭാഗത്തോടാണ് ഇയാള്‍ ക്രൂരമായ പ്രവൃത്തി ചെയ്തതെന്ന് ജില്ലാ ജഡ്ജി നിരീക്ഷിച്ചു. അനാഥാലയങ്ങള്‍ക്കെതിരേയുള്ള കളങ്കം കുട്ടികളെയാണ് ദോഷകരമായി ബാധിച്ചതെന്നു കോടതി വ്യക്തമാക്കി. ഡുര്‍ഹാമിന്റെ പ്രവൃത്തി വിദേശ സന്നദ്ധപ്രവര്‍ത്തകരെ ദോഷകരമായി ബാധിച്ചു. പ്രദേശവാസികള്‍ക്കിടയില്‍ സന്നദ്ദപ്രവര്‍ത്തകരെ കുറിച്ച് തെറ്റിദ്ധാരണകള്‍ക്ക് കാരണമായതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it