Alappuzha local

ഇന്ന് കലാശക്കൊട്ട്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്യം പ്രചാരണം അവസാനിക്കും. വൈകീട്ടോടെ വിവിധ സ്ഥാനാര്‍ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന കൊട്ടിക്കലാശം പരമാവധി കൊഴുപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് നേതാക്കളും പ്രാദേശിക പ്രവര്‍ത്തകരുമെല്ലാം.
മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്‌യുസിഐ എന്നിവരും സ്ഥാനാര്‍ഥികളുടെ അവസാനവട്ട പ്രചാരണത്തിന്റെ തിരക്കിലാണ്.
ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കൊട്ടിക്കലാശം ജില്ലാക്കോടതി പാലത്തിനു സമീപവും യുഡിഎഫിന്റേത് കൈചൂണ്ടിമുക്കിലും നടക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ കൊട്ടിക്കലാശം സക്കരിയാ ബസാറിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെത് വട്ടപ്പള്ളിയിലും എസ്ഡിപിഐയുടേത് വളഞ്ഞവഴിയിലും വെല്‍ഫെയര്‍പാര്‍ട്ടിയുടേത് കല്ലുപാലം ജങ്ഷനിലും നടക്കും.
ചേര്‍ത്തലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടേത് മുനിസിപ്പല്‍ മൈതാനിയിലും യുഡിഎഫിെന്റത് സ്വകാര്യ ബസ്സ്റ്റാന്റിന് സമീപവും, ബിജെപിയുടെത് ദേവീക്ഷേത്രത്തിനു സമീപവും നടക്കും. കുട്ടനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെത് എടത്വ ജങ്ഷനിലും യുഡിഎഫിന്റെത് കാവാലത്തും ബിഡിജെഎസിന്റെത് മങ്കൊമ്പ് ജങ്ഷനിലുമായിരിക്കും.
അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശം എഴുപുന്നയില്‍ നിന്നാരംച്ചു തുറവൂരില്‍ സമാപിക്കും. അരൂര്‍ ക്ഷേത്രം ജങ്ഷനിലാണ് വെല്‍ഫെയര്‍പാര്‍ട്ടിയുടെ കൊട്ടിക്കലാശം. ഹരിപ്പാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടന സമാപനം കച്ചേരി ജങ്ഷനില്‍ നടക്കും. കായംകുളത്തെ മുന്നണിസ്ഥാനാര്‍ഥികള്‍ ഇന്നു മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ റോഡ് ഷോ നടത്തി കൊട്ടിക്കലാശത്തിനു മുമ്പ് നഗരത്തിലെത്തുന്നതരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശസമാപനം കെഎസ്ആര്‍ടിസി ഭാഗത്തും എല്‍ഡിഎഫിന്റേത് എബനേസര്‍ ഭാഗത്തും ബിഡിജെഎസിന്റേത് നഗരസഭാ ജങ്ഷനിലും, പിഡിപിയുടേത് സസ്യമാര്‍ക്കറ്റിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.
മാവേലിക്ക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശം മാവേലിക്കര ജങ്ഷനിലും നടക്കും. ചെങ്ങന്നൂരിലെ മുന്നണി സ്ഥാനാര്‍ഥികള്‍ ചെങ്ങന്നൂരിലും മാന്നാറിലുമായി കൊട്ടിക്കലാശം നടത്തും. ശോഭനാ ജോര്‍ജിന്റേത് ചെങ്ങന്നൂര്‍ നഗരത്തിലും നടക്കും.
Next Story

RELATED STORIES

Share it