അനധികൃത സ്വത്ത്: ജയലളിതക്കെതിരായ ഹരജിയില്‍ വിധി വെള്ളിയാഴ്ച
BY Sumeera SMR7 Jun 2016 7:31 PM GMT
Sumeera SMR7 Jun 2016 7:31 PM GMT
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ നടപടിക്കെതിരേ കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വിധി പറയുന്നത് സുപ്രിംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസില്‍ കൂടുതല്‍ വാദംകേള്ക്കേണ്ടതുണ്ടെന്നു വ്യക്തമാക്കി ജസ്റ്റിസുമാരായ പി സി ഘോഷും അമിതവ് റോയിയും അടങ്ങുന്ന സുപ്രിംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെതാണു നടപടി. കേസില്‍ കര്‍ണാടക സര്‍ക്കാരിനോടു കൂടുതല്‍ പ്രതികരണം തേടി സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
രണ്ടു ദിവസത്തിനകം മറുപടി അറിയിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്നും കണക്കിലെ പിശക് കോടതിവിധിയെ അപ്രസക്തമാക്കുന്നുവെന്നും വിധിയില്‍ കണക്കുകള്‍ സംബന്ധിച്ച ഗുരുതരമായ പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ കാണിക്കേണ്ട സൂക്ഷ്മത ഹൈക്കോടതി ഈ കേസില്‍ പുലര്‍ത്തിയില്ല.
അനധികൃത സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതില്‍ ഹൈക്കോടതിക്കു പിഴവ് സംഭവിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസില്‍ ഉടന്‍ അന്തിമ വാദം കേള്‍ക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. 1991 -96 കാലത്ത് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കേ അനധികൃതമായി 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണാരോപണം. കേസില്‍ കഴിഞ്ഞവര്‍ഷം പ്രത്യേക വിചാരണക്കോടതി ജയലളിത, തോഴി വി കെ ശശികല, ഇവരുടെ സഹോദരീ പുത്രന് വി എന്‍ സുധാകരന്, സഹോദര ഭാര്യ ജെ ഇളവരശി എന്നിവരെ നാലുവര്‍ഷത്തെ തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കി.
രണ്ടു ദിവസത്തിനകം മറുപടി അറിയിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. ഹൈക്കോടതി വിധി നിയമവിരുദ്ധമാണെന്നും കണക്കിലെ പിശക് കോടതിവിധിയെ അപ്രസക്തമാക്കുന്നുവെന്നും വിധിയില്‍ കണക്കുകള്‍ സംബന്ധിച്ച ഗുരുതരമായ പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ കാണിക്കേണ്ട സൂക്ഷ്മത ഹൈക്കോടതി ഈ കേസില്‍ പുലര്‍ത്തിയില്ല.
അനധികൃത സ്വത്തുക്കളുടെ മൂല്യം കണക്കാക്കുന്നതില്‍ ഹൈക്കോടതിക്കു പിഴവ് സംഭവിച്ചു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് കേസില്‍ ഉടന്‍ അന്തിമ വാദം കേള്‍ക്കണമെന്നാണ് കര്‍ണാടകയുടെ ആവശ്യം. 1991 -96 കാലത്ത് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കേ അനധികൃതമായി 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണാരോപണം. കേസില്‍ കഴിഞ്ഞവര്‍ഷം പ്രത്യേക വിചാരണക്കോടതി ജയലളിത, തോഴി വി കെ ശശികല, ഇവരുടെ സഹോദരീ പുത്രന് വി എന്‍ സുധാകരന്, സഹോദര ഭാര്യ ജെ ഇളവരശി എന്നിവരെ നാലുവര്‍ഷത്തെ തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കി.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT