Flash News

ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം: കമല്‍ ഹാസന്റേത് ഹാഫിസ് സയീദിന്റെ സ്വരമെന്ന് ബിജെപി

ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശം: കമല്‍ ഹാസന്റേത് ഹാഫിസ് സയീദിന്റെ സ്വരമെന്ന് ബിജെപി
X


ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹിന്ദു തീവ്രവാദമുണ്ടെന്ന നടന്‍ കമല്‍ ഹാസന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായ ബിജെപി. കമല്‍ ഹാസന്റേത് ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സ്വരമാണെന്ന് ബിജെപി ദേശീയ വക്താവ് ജിവിഎല്‍ നരസിംഹ റാവു ആരോപിച്ചു.രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ സുശീല്‍ കുമാര്‍ ഷിണ്ഡെയും പി.ചിദംബരവും പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.മുസ് ലിം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി  കോണ്‍ഗ്രസ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയെയും ഹിന്ദുമതത്തെയും താഴ്ത്തികെട്ടികൊണ്ടിരിക്കുകയാണ്.  സമാന നിലപാടാണ് കമല്‍ഹാസന്റേതും. പാകിസ്താന് ഗുണകരമായ പ്രസ്താവനയാണിത്. ഇതോടെ കമല്‍ ഹാസന്‍ ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ ഗണത്തില്‍ പെട്ടിരിക്കുകയാണ്. എന്നാല്‍ ഇതുപോലുള്ള വില കുറഞ്ഞ രാഷ്ട്രീയ നീക്കങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും റാവു പറഞ്ഞു.
ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞത്. യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമാ താരങ്ങളെ പോലും ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസിലാകും.ഹിന്ദു തീവ്രവാദി എവിടെയെന്ന ചോദ്യത്തിന് അവര്‍തന്നെ ഉത്തരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ വളര്‍ച്ച താല്‍കാലികം മാത്രമായിരിക്കും. ഹിന്ദു തീവ്രവാദത്തെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ കേരളം മാതൃകയാണെന്നും കമല്‍ഹാസന്‍ പറയുന്നു.
Next Story

RELATED STORIES

Share it