ഹാപ്പി രാജേഷ് വധക്കേസ് : വിധി ജൂലൈ 6ന്
BY fousiya sidheek30 Jun 2017 3:04 AM GMT
fousiya sidheek30 Jun 2017 3:04 AM GMT
തിരുവനന്തപുരം: ഹാപ്പി രാജേഷ് വധക്കേസിന്റെ വിധി അടുത്ത മാസം 6ന്. ഹാപ്പി രാജേഷ് വധക്കേസിന്റെ ഒരുവര്‍ഷം നീണ്ടുനിന്ന വിചാരണ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. 2016ല്‍ ആരംഭിച്ച വിചാരണ സിബിഐ സ്റ്റേ വാങ്ങിയതിനെ തുടര്‍ന്ന് രണ്ടുമാസം നിര്‍ത്തിവച്ചിരുന്നു. 2011 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. മാധ്യമപ്രവര്‍ത്തകനായ ഉണ്ണിത്താന്, ബാബുകുമാര്‍, ജിണ്ട അനി എന്നിവര്‍ക്കു നേരെയുണ്ടായ വധശ്രമക്കേസുകളില്‍ പ്രതികളുടെ പങ്ക് ഹാപ്പി രാജേഷ് പുറത്തുപറയുമെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സിബിഐ കേസ്. 127 സാക്ഷികളെയാണ് വിചാരണാവേളയില്‍ വിസ്തരിച്ചത്. ഡിവൈഎസ്പി സന്തോഷ് നായര്‍ അടക്കം ഏഴു പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT