Flash News

ഹാദിയക്ക് നീതിനിഷേധം :മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതി മാര്‍ച്ച് ഇന്ന്

ഹാദിയക്ക് നീതിനിഷേധം :മുസ്‌ലിം ഏകോപന സമിതി ഹൈക്കോടതി മാര്‍ച്ച് ഇന്ന്
X


കൊച്ചി: ഹാദിയക്ക് നീതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് മുസ്‌ലിം ഏകോപനസമിതി ഇന്ന് രാവിലെ 11ന് ഹൈക്കോടതിയിലേക്കു മാര്‍ച്ച് നടത്തും. ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ വിധി അംഗീകരിക്കാന്‍ സാധിക്കില്ല. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം വിവാഹം നടത്തുവാനുള്ള സ്വതന്ത്ര്യം ഭരണഘടന അനുവദിച്ച് നല്‍കുന്നുണ്ട്. അത് റദ്ദുചെയ്യാന്‍ നിയമപരമായി കോടതികള്‍ക്ക് അധികാരമില്ലെന്നിരിക്കെ കോടതിയുടെ നടപടി നീതിക്കു നിരക്കാത്തതാണെന്നു മുസ്‌ലിം ഏകോപനസമിതിയടക്കം വിവിധ സാമൂഹിക, രാഷ്ട്രീയ സംഘടനകള്‍ ആരോപിക്കുന്നു. പാസ്‌പോര്‍ട്ട് പോലുമില്ലാത്ത യുവതി സിറിയയിലേക്കു പോവുമെന്നു ചൂണ്ടിക്കാട്ടിയാണു പിതാവ് ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തത്. അതിന്റെ സാധ്യതകള്‍ പരിശോധിക്കാതെ കള്ളപ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന നിലപാടുകളാണ് വിധി പ്രസ്താവിച്ച രണ്ട് ജഡ്ജിമാരും സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. 2016 ജനുവരിയില്‍ ഹൈക്കോടതിയുടെ തന്നെ മറ്റൊരു ബെഞ്ചിന് മുമ്പാകെ ഹാദിയ കേസ് പരിഗണനയില്‍ വന്നപ്പോള്‍ യുവതിയുടെ ഇഷ്ടപ്രകാരം വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് കോടതി വിധിച്ചത്. പെണ്‍കുട്ടിയുടെ മതപഠനവും സുരക്ഷിതത്വവും പരിശോധിച്ചതിനു ശേഷമായിരുന്നു വിധി. എന്നാല്‍ രണ്ടാംവട്ടം ഹാദിയയുടെ കേസ് കോടതിയുടെ മുന്നിലെത്തിയപ്പോള്‍ വാദം കേട്ട ജഡ്ജിമാരായ എബ്രഹാം മാത്യുവും സുരേന്ദ്രമോഹനനും തുടക്കംമുതല്‍ എതിരായ നിലപാടുകളാണു സ്വീകരിച്ചത്. ഹാദിയക്കു നീതിതേടി ഏതറ്റംവരെയും പോവുമെന്നു മറ്റു മതസംഘടനകളും അറിയിച്ചു. ഈ സാഹചര്യത്തിലാണ് മുസ്‌ലിം ഏകോപനസമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. പോപുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it