malappuram local

ഹര്‍ത്താല്‍ദിനത്തില്‍ പൊന്നാനിയില്‍ പോലിസ് മദ്‌റസാ വിദ്യാര്‍ഥിയെ മര്‍ദിച്ചു

പൊന്നാനി: ഹര്‍ത്താല്‍ ദിനത്തില്‍ പോലിസിന്റെ അഴിഞ്ഞാട്ടം. പൊന്നാനിക്കടുത്ത്  പുതിയിരുത്തിയില്‍ പോലിസിന്റെ അടിയേറ്റ് ഒരു കുട്ടിക്ക് ഗുരുതര പരിക്ക്. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്.
പുതിയിരുത്തി  സ്വദേശി കരീമിന്റെ മകന്‍ അജ്മലി(14)നാണു പരിക്കേറ്റത്. രണ്ട് പോലി സുകാര്‍ ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് അജ്മല്‍ പറയുന്നു. അജ്മലിന്റെ തലയ്ക്കാണു പരിക്കേറ്റത്.
പൊന്നാനി പോലിസ് വന്ന് ജീപ്പില്‍ നിന്ന് ഇറങ്ങി ലാത്തികൊണ്ട് മര്‍ദിക്കുകയായിരുന്നെന്ന് സംഭവം കണ്ട വ്യക്തി പറയുന്നു. വന്നേരി പോലിസ് നേരത്തെ തന്നെ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ പ്രകോപനമായ നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. പൊന്നാനി പോലിസ് വന്നതോടെ ഒരു പ്രകോപനവും കൂടാതെ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് കണ്ടു നിന്നവര്‍ പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്മല്‍.
അതേസമയം അജ്മലിനെ മര്‍ദ്ധിച്ചിട്ടില്ലെന്നാണു പോലിസിന്റെ വിശദീകരണം. പച്ചക്കറി വാങ്ങിച്ചുവരികയായിരുന്ന അജ്മല്‍ ബഹളത്തില്‍പ്പെട്ട് വീണ് പരിക്ക് പറ്റിയെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it