സൗദിയില്‍ ഹൂഥി ഷെല്ലാക്രമണം; രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

നജ്‌റാന്‍: യമനില്‍ നിന്നു ഹൂഥികള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൗദിയുടെ അതിര്‍ത്തി മേഖലയായ നജ്‌റാനില്‍ രണ്ട് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. മധുര സ്വദേശികളായ മുഹമ്മദ്, കല്ലുകുര്‍ശി ആന്റണി എന്നിവരാണു മരിച്ചത്. പരിക്കേറ്റ ഒരു സൗദി പൗരനെയും ഒരു യമനി സ്വദേശിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും പേര്‍ക്ക് നിസ്സാര പരിക്കേറ്റു.
ശനിയാഴ്ച വൈകീട്ട് 5.20ന് നജ്‌റാനിലെ അല്‍ ഗാബില്‍ എന്ന പ്രദേശത്താണു ഷെല്‍ പതിച്ചത്. ഈ മേഖലയിലേക്ക് തുടര്‍ച്ചയായി ഷെല്ലുകള്‍ വീണതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്തെ ഗ്ലോറിയ എന്ന ഹോട്ടലിനു സമീപത്തും ഷെല്‍ പതിച്ചു. മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നജ്‌റാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ അലി അല്‍ ശഹ്‌റാനി അറിയിച്ചു. സൗദിയുടെ അതിര്‍ത്തിപ്രദേശങ്ങളില്‍ നേരത്തേയും ഇത്തരത്തില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. യമനില്‍ സൗദി സഖ്യസേന നടത്തുന്ന സൈനിക നടപടിക്കുള്ള തിരിച്ചടിയായാണ് ആക്രമണം.
Next Story

RELATED STORIES

Share it