World

സിറിയ: താല്‍ക്കാലിക വെടിനിര്‍ത്തല്‍ രണ്ടാം ദിനവും നടപ്പായില്ല

ദമസ്‌കസ്: സിറിയന്‍ സര്‍ക്കാര്‍ ഉപരോധത്തിലുള്ള വിമത നിയന്ത്രിത കിഴക്കന്‍ ഗൂത്തയില്‍ റഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ രണ്ടാം ദിവസവും സൈന്യം ലംഘിച്ചു. വിമത കേന്ദ്രങ്ങള്‍ക്കു നേരെ ശക്തമായ കരയാക്രമണമാണ് നടത്തുന്നത്.
11 ദിവസത്തോളമായി സിറിയന്‍ സൈന്യം ശക്തമായ വ്യോമാക്രമണം തുടരുന്ന കിഴക്കന്‍ ഗൂത്തയില്‍ ദിവസവും രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്കു രണ്ടുവരെ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, തുടര്‍ച്ചയായി രണ്ടാം ദിവസവും ഭാഗിക വെടിനിര്‍ത്തല്‍ പരാജയപ്പെടുകയായിരുന്നു. ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തില്‍ നാലു സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച അതിരാവിലെ സിറിയന്‍ സൈന്യം നിരവധി തവണ വ്യോമാക്രമണം നടത്തിയതായി പ്രദേശവാസികള്‍ അറിയിച്ചു. ദൗമ, മിസ്രബ, ഹറസ്ത നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it