Kottayam Local

സാമൂഹികാഘാത പഠനം ആരംഭിച്ചതായി എന്‍ ജയരാജ് എംഎല്‍എ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള സാമൂഹികാഘാത പഠനം ആരംഭിച്ചതായി എന്‍ ജയരാജ് എംഎല്‍എ അറിയിച്ചു. പദ്ധതിക്ക് ഏറ്റെടുക്കേണ്ടി വരുന്ന കാഞ്ഞിരപ്പള്ളി വില്ലേജിലെ 24 സര്‍വേ നമ്പറുകളില്‍പ്പെട്ട 308.13 ആര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 2016 ജനുവരി ആറിന് ഉത്തരവായതാണ്. 2013ലെ കേന്ദ്ര നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം ആറിന് മുകളില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുമ്പോള്‍ സംസ്ഥാന തലത്തില്‍ അധികാരമുള്ള ഒരു സംഘം സാമൂഹികാഘാത പ0നം നടത്തി റിപോര്‍ട്ട് ലഭ്യമാക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ട് നോണ്‍ ഒഫീഷ്യല്‍ സയന്റിസ്റ്റുകള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായ രണ്ടു പേര്‍, സ്ഥലം ആവശ്യപ്പെടുന്ന വകുപ്പുകളില്‍ നിന്നുള്ള വിഷയ വിദഗ്ധന്‍ എന്നിവരടങ്ങുന്നതാണ് ഈ സംഘം. ആവശ്യമായ സ്ഥലങ്ങളുടെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ ഉത്തരവ് പ്രകാരം സാമൂഹികാഘാത പ0നം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച സംസ്ഥാന തല സംഘമാണ് ഇപ്പോള്‍ പഠനം ആരംഭിച്ചിരിക്കുന്നത്. സ്ഥലം വിട്ടു നല്‍കുന്ന സ്ഥലമുടമകളുമായി പ്രാഥമിക ഹിയറിങ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്നു. ഇതു സംബന്ധിച്ച് സ്ഥലമുടമകള്‍ക്കുള്ള ആശങ്ക പരിഹരിച്ച് സുതാര്യമായും ചട്ടപ്രകാരവും മാത്രമേ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് സ്ഥലമുടമകളെ ബോധിപ്പിച്ചതായി എംഎല്‍എ അറിയിച്ചു. പ0ന റിപോര്‍ട്ട് സംസ്ഥാനതല എക്‌സ്‌പോര്‍ട്ട് കമ്മിറ്റി പരിശോധിക്കും. അംഗീകാരം ലഭിച്ചാലുടന്‍ കലക്ടര്‍ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാം. റവന്യൂ വകുപ്പില്‍ നിന്ന് ഭൂമിയേറ്റടുക്കല്‍ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുന്ന സാഹചര്യത്തില്‍ 2018ല്‍ തന്നെ ബൈപാസിന്റ പണികള്‍ ആരംഭിക്കാനാകുമെന്ന് എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it