Cricket

സഞ്ജുവും വിഷ്ണുവും ആഞ്ഞടിച്ചു; എന്നിട്ടും കേരളം തോറ്റു, ആന്ധ്രയോട് മുട്ടുമടക്കിയത് ആറ് വിക്കറ്റിന്‌

സഞ്ജുവും വിഷ്ണുവും ആഞ്ഞടിച്ചു;  എന്നിട്ടും കേരളം തോറ്റു, ആന്ധ്രയോട് മുട്ടുമടക്കിയത് ആറ് വിക്കറ്റിന്‌
X

വിശാഖപട്ടണം: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. ആവേശം അവസാന ഓവര്‍വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ ആറ് വിക്കറ്റിന് ആന്ധ്രപ്രദേശ് കേരളത്തെ പരാജയപ്പെടുത്തുകയായിരുന്നു . 13 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരള 12 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 13 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ആന്ധ്ര വിജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറിലെ അവസാന പന്ത് സിക്‌സര്‍ പായിച്ച രവി തേജ വിജയം ആന്ധ്രയ്ക്ക് സമ്മാനിക്കുകയായിരുന്നു. മോശം ഫീല്‍ഡിങാണ് കേരളത്തിന് തിരിച്ചടിയായത്. ടൂര്‍ണമെന്റില്‍ മൂന്നാം തോല്‍വിയും ഏറ്റുവാങ്ങിയ കേരളത്തിന്റെ മുന്നോട്ടുള്ള പ്രതീക്ഷകള്‍ ഇതോടെ അവസാനിച്ചു.
സഞ്ജു സാംസണും (32), വിഷ്ണു വിനോദും (45) ചേര്‍ന്ന് മികച്ച തുടക്കം കേരളത്തിന് സമ്മാനിച്ചെങ്കിലും ടീമിന് മുതലാക്കാനായില്ല. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 5.4 ഓവറില്‍ 65 റണ്‍സ് കേരളത്തിന് സമ്മാനിച്ചെങ്കിലും തകര്‍ന്നടിഞ്ഞ മധ്യനിര കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു. ആന്ധ്രയ്ക്ക് വേണ്ടി ഹരിശങ്കര്‍ റെഡ്ഡി നാല് വിക്കറ്റും ബണ്ഡാരു അയ്യപ്പ മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ആന്ധ്രനിരയില്‍ അശ്വിന്‍ ഹെബ്ബര്‍ (64) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. രവി തേജ (15) പ്രശാന്ത് കുമാര്‍ എന്നിവര്‍ പുറത്താവാതെ നിന്നു. കേരളത്തിന് വേണ്ടി ബേസില്‍ തമ്പി രണ്ടും എസ് മിഥുന്‍ ഒരു വിക്കറ്റും സ്വന്തമാക്കിയെങ്കിലും തോല്‍വി ഒഴിവാക്കാന്‍ കഴിഞ്ഞില്ല.
Next Story

RELATED STORIES

Share it