ശൈശവ വിവാഹ- ലൈംഗികാതിക്രമങ്ങള്‍; പോക്സോ നിയമ ബോധവല്‍ക്കരണം ഊര്‍ജിതമാക്കും: ബാലാവകാശ കമ്മീഷന്
BY Sumeera SMR27 May 2016 2:52 AM GMT
Sumeera SMR27 May 2016 2:52 AM GMT
കല്‍പ്പറ്റ: ശൈശവ വിവാഹ- ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് നടപ്പാക്കുന്ന പോക്സോ നിയമത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ഊര്‍ജിത ബോധവല്‍ക്കരണം നടത്തുമെന്നു സംസ്ഥാന ബാലാവകാശ കമ്മീഷന്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹികനീതി, പോലിസ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിയമ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും കമ്മീഷന് അറിയിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോ ണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ ആദിവാസി കോളനികളില്‍ ശൈശവ വിവാഹങ്ങള്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോക്സോ കുറ്റം ചുമത്തി നിയമനടപടികള്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന് ബോധവല്‍ക്കരണ പരിപാടികള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ ജനറല്‍ വിഭാഗങ്ങള്‍ക്കിടയിലും ശൈശവ വിവാഹം കണ്ടെത്തിയതായും ബാലാവകാശ കമ്മീഷന് അംഗം ഗ്ലോറി ജോര്‍ജ് വ്യക്തമാക്കി. വിദ്യാലയങ്ങളില്‍ നിന്നു കൊഴിഞ്ഞുപോവുന്ന ആദിവാസി വിഭാഗത്തിനിടയിലാണ് ശൈശവ വിവാഹം കൂടുതലായി നടക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ആദിവാസി സമൂഹത്തെ ഉന്മൂലനം ചെയ്യുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭിണിയായ ആദിവാസി യുവതികളുടെ പ്രായം, നവജാത ശിശുവിന്റെ തൂക്കം എന്നിവ അങ്കണവാടി പ്രവര്‍ത്തകരുടെ സഹകരണത്തോടെ ശേഖരിക്കാന്‍ സിഡിപിഒമാര്ക്ക് യോഗം നിര്‍ദേശം നല്കി. കൂടാതെ വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, പോലിസ്, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്കും പോക്സോ നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായി. 2013- 53, 2014-72, 2015-106, 2016- 72 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വരും നാളുകളില്‍ പോക്സോ നിയമ ബോധവല്‍ക്കരണത്തിലൂടെ കുറ്റകൃതൃങ്ങളില്‍ ഗണ്യമായ കുറവ് വരുത്തുകയാണ് ലക്ഷ്യം.
ജില്ലയിലെ ആദിവാസി കോളനികളില്‍ ശൈശവ വിവാഹങ്ങള്‍ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോക്സോ കുറ്റം ചുമത്തി നിയമനടപടികള്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന് ബോധവല്‍ക്കരണ പരിപാടികള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ ജനറല്‍ വിഭാഗങ്ങള്‍ക്കിടയിലും ശൈശവ വിവാഹം കണ്ടെത്തിയതായും ബാലാവകാശ കമ്മീഷന് അംഗം ഗ്ലോറി ജോര്‍ജ് വ്യക്തമാക്കി. വിദ്യാലയങ്ങളില്‍ നിന്നു കൊഴിഞ്ഞുപോവുന്ന ആദിവാസി വിഭാഗത്തിനിടയിലാണ് ശൈശവ വിവാഹം കൂടുതലായി നടക്കുന്നതെന്നും ഇത്തരം സംഭവങ്ങള്‍ ആദിവാസി സമൂഹത്തെ ഉന്മൂലനം ചെയ്യുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭിണിയായ ആദിവാസി യുവതികളുടെ പ്രായം, നവജാത ശിശുവിന്റെ തൂക്കം എന്നിവ അങ്കണവാടി പ്രവര്‍ത്തകരുടെ സഹകരണത്തോടെ ശേഖരിക്കാന്‍ സിഡിപിഒമാര്ക്ക് യോഗം നിര്‍ദേശം നല്കി. കൂടാതെ വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, പോലിസ്, രക്ഷിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്കും പോക്സോ നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായി. 2013- 53, 2014-72, 2015-106, 2016- 72 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വരും നാളുകളില്‍ പോക്സോ നിയമ ബോധവല്‍ക്കരണത്തിലൂടെ കുറ്റകൃതൃങ്ങളില്‍ ഗണ്യമായ കുറവ് വരുത്തുകയാണ് ലക്ഷ്യം.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT