Kollam Local

വ്യാജ രേഖ ചമച്ച് സിപിഎം നേതാവിന്റെ കുടുംബം പണം തട്ടി: അറസ്റ്റ് വൈകുന്നു; പോലിസ് സ്‌റ്റേഷന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം

കൊല്ലം: വ്യാജരേഖ ചമച്ച് വായ്പാത്തട്ടിപ്പ് നടത്തിയ കേസില്‍ കൊല്ലത്തെ സിപിഎം നേതാവിന്റെ കുടുംബത്തെ പേ ാലിസ് സംരക്ഷിക്കുന്നതായി പരാതി.
കുരീപ്പുഴ സ്വദേശിയായ വിധവ നല്‍കിയ പരാതിയില്‍ ഇതുവരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. കേസ് പിന്‍വലിക്കാനായി സിപിഎം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി കുരീപ്പുഴ സ്വദേശി ആമിന ആരോപിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്ത് 17 ദിവസം പിന്നിട്ടിട്ടും ശക്തികുളങ്ങര പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരേ സ്‌റ്റേഷനു മുന്നില്‍ ആമിന ഉള്‍പ്പടെ നാലു സ്ത്രീകളടങ്ങിയ കുടുംബം ഇന്നലെ പ്രതിഷേധവുമായെത്തി.
മഴയിലും പ്രതിഷേധവുമായി സ്‌റ്റേഷനുമുന്നില്‍ കുത്തിയിരിക്കുകയായിരുന്നു ഇവര്‍. ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണെന്നു ചൂണ്ടിക്കാട്ടി പ്രതികള്‍ തുടരെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആമിന പറഞ്ഞു.ആമിനയുടെ വ്യാജ ഒപ്പിട്ടും തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചും ഒമ്പതര ലക്ഷമാണ് കാവനാട് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ഇവരറിയാതെ വായ്പ എടുത്തത്. സിപിഎം ശക്തിക്കുളങ്ങര സൗത്ത് ലോക്കല്‍ സെക്രട്ടി ശശിധരന്റെ ഭാര്യ ജയശ്രീ, മകള്‍ ഇന്ദുജ ഇവരുടെ അമ്മ തങ്കമ്മ എന്നിവരെക്കൂടാതെ സെന്‍ട്രല്‍ ബാങ്ക് മാനേജരടക്കം ആറ് പ്രതികളാണ് കേസില്‍.ശക്തിക്കുളങ്ങരയിലെ ഒരു കുടുംബശ്രീ യൂനിറ്റിലെ അംഗങ്ങളായിരുന്നു ആമിനയും ആദ്യ മൂന്ന് പ്രതികളും. ലോണ്‍ മാസ അടവ് മുടങ്ങിയെന്ന് ബാങ്കില്‍ നിന്നും വിളിയെത്തിയപ്പോഴാണ് ആമിന സംഭവം അറിയുന്നത്.
ആമിനയുടെ പരാതിയില്‍ ശക്തിക്കുളങ്ങര പോലിസ് കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. കൂടുതല്‍ അന്വേഷണത്തില്‍ പ്രതികളായ ജയശ്രീയും മകളും ചേര്‍ന്ന് ഇതേ കുടുംബശ്രീയിലെ മറ്റു ചിലരുടേയും വ്യാജ ഒപ്പുകളിട്ട് ബാങ്കില്‍ നിന്നും ലോണെടുത്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട് ഇന്നലെ സമരം തുടര്‍ന്നതോടെ പോലിസ് പ്രശ്‌നത്തില്‍ ഇടപെട്ടു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റു ചെയ്യാമെന്ന് എസ്‌ഐ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന്് സ്ത്രീകള്‍ സമരം അവസാനിപ്പിച്ചു.
Next Story

RELATED STORIES

Share it