വ്യാജ കോള്‍: ആളെ ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറിയാണെന്നു പരിചയപ്പെടുത്തി പോലിസ് സ്റ്റേഷനില്‍ വിളിച്ചയാളെ നേരിട്ട് ഹാജരാവാന്‍ പോലിസിനു കമ്മീഷന്‍ ഉത്തരവ്. ഏപ്രില്‍ 23നാണ് മലയിന്‍കീഴ് പോലിസ് സ്റ്റേഷനിലേക്കു മനുഷ്യാവകാശ കമ്മീഷന്‍ സെക്രട്ടറിയാണെന്നു പരിചയപ്പെടുത്തി ഒരാള്‍ ഫോണില്‍ വിളിച്ചത്. വിഴവൂര്‍ റേഷന്‍കടയ്ക്കു സമീപം താമസിക്കുന്ന യുവതിയുടെ മനോരോഗിയായ മകനെ ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു ആവശ്യം. ഫോണ്‍വിളിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പോലിസുകാര്‍ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെടുകയായിരുന്നു.
ടെക്‌നോപാര്‍ക്ക് സ്വദേശി ബദല്‍ദാസിന്റെ ഉടമസ്ഥതയിലുള്ള ഫോണില്‍ നിന്നാണു വിളിച്ചതെന്നു കണ്ടെത്തിയതായി പോലിസ് കമ്മീഷനെ അറിയിച്ചു. മെയ് 22ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ ഹാജരാവാനാണു നിര്‍ദേശം.
Next Story

RELATED STORIES

Share it