വൈറ്റിലയില്‍ കുഴികളടയ്ക്കും ടൈല്‍ വിരിക്കും ടാറിങ് പൂര്‍ത്തിയാക്കും: ജില്ലാ കലക്ടര്‍
BY kasim kzm25 Jun 2018 4:38 AM GMT
kasim kzm25 Jun 2018 4:38 AM GMT
കൊച്ചി: ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടുന്ന വൈറ്റില ജങ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ജങ്ഷനു ചുറ്റുമുള്ള റോഡിലെ കുഴികളെല്ലാം ജൂണ്‍ 28നകം അടയ്ക്കും. ജങ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് രൂപം നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല വൈറ്റില ജങ്ഷന് സന്ദര്‍ശിച്ചു.
ഹൈവേയില്‍ പടിഞ്ഞാറ് വശത്ത് പാലാരിവട്ടം ഭാഗത്തേക്കുള്ള പ്രദേശം, കിഴക്ക് വശത്ത് മസാഫി ഹോട്ടലിനു മുന്‍വശത്തെ പ്രദേശം, പ്രധാന ജങ്ഷന്സിഗ്നല് പോയിന്റിനു സമീപം, ആലപ്പുഴ ഭാഗത്തേക്കുള്ള വൈറ്റില ക്ഷേത്രത്തിനു മുന്നിലെ പ്രദേശം, അനുഗ്രഹ ഹോട്ടലിനു മുന്നിലെ സര്‍വീസ് റോഡ് എന്നിവിടങ്ങളിലെത്തി കുഴികളടയ്ക്കാന്‍ അദ്ദേഹം പൊതുമരാമത്ത് വകുപ്പിന് കര്‍ശന നിര്‍ദേശം നല്കി.
വൈറ്റില അണ്ടര്‍പാസിന് അടിവശത്ത് രൂപപ്പെട്ട വലിയ കുഴി എത്രയും പെട്ടെന്ന് അടയ്ക്കാന്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്കി. ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത് പാലാരിവട്ടം ഭാഗത്തേക്കുള്ള റോഡില്‍ ടൈല്‍ വിരിക്കുന്നത് രാത്രിയോടെ പൂര്‍ത്തിയാക്കി ഇന്ന് ഗതാഗതത്തിന് റോഡ് തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ജങ്ഷനു ചുറ്റുമുള്ള എല്ലാ കുഴികളും നികത്തും. ടാക്സി സ്റ്റാന്‍ഡിനു സമീപമുള്ള ട്രയാംഗിള്‍ ജങ്ഷനിലെ കുഴികള്‍ ജൂണ്‍ 29 ന് രാത്രിയോടെ അടയ്ക്കും. ഇവിടം ജൂണ്‍ 30 ന് ഗതാഗതത്തിന് തുറന്നു കൊടുക്കും. ജൂണ്‍ 30 ഓടെ ഹൈവേയുടെ ഈ സ്ട്രെച്ച് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാകും.
ഹൈവേയുടെ കിഴക്ക് ഭാഗം മസാഫി ഹോട്ടലിനു മുന്നിലുള്ള റോഡ് ജൂലൈ രണ്ടിനകം ടാറിംഗ് പൂര്‍ത്തിയാക്കും. ഇവിടെ ഒരു ദിവസം രാത്രിയില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടണം. സര്‍വീസ് റോഡില്‍ ബിസ്മിയുടെ മുന്നിലുള്ള റോഡിലെ കുഴികളും വൈറ്റില അണ്ടര്‍പാസില്‍ രൂപപ്പെട്ട വലിയ കുഴിയും രാത്രി തന്നെ ജിഎസ്ബി ഇട്ട് അടയ്ക്കും.
ഹൈവേയുടെ കിഴക്ക് വശത്ത് ആലപ്പുഴ ഭാഗത്തേക്കുള്ള പ്രദേശത്ത് വൈറ്റില ക്ഷേത്രത്തിന് ഏകദേശം മുന്നിലായുള്ള ഭാഗത്തെ റോഡ് ജൂലൈ രണ്ടിനകം കുഴികളടച്ച് ടാറിങ്് പൂര്‍ത്തിയാക്കും. ഹൈവേയുടെ പടിഞ്ഞാറ് വശത്ത് അനുഗ്രഹ ഹോട്ടലിനു മുന്നിലെ സര്‍വീസ് റോഡും ഹൈവേയും ഒരേ ലെവലാക്കി ബാരിക്കേഡ് നീക്കുന്ന പ്രവൃത്തി ജൂലൈ 12 നകം പൂര്‍ത്തിയാക്കും. വൈറ്റില പ്രധാന ജങ്ഷനില്‍ സിഗ്നല്‍ പോയിന്റിനു സമീപമുള്ള റോഡില്‍ ടൈല്‍ വിരിക്കും.
ഏകദേശം 2030 മീറ്ററില്‍ ടൈല്‍ വിരിക്കുന്നത് ജൂലൈ ഒന്നിന് പൂര്‍ത്തീകരിക്കും. വൈറ്റില പോലിസ് വാച്ച് ടവറില്‍ ചേര്‍ന്ന യോഗത്തില്‍ ട്രാഫിക് എസിപി അബ്ദുള്‍ സലാം, സിഐ പി എച്ച് ഇബ്രാഹിം, പിഡബ്ല്യുഡി അസി.എന്‍ജിനീയര്‍ നിഷാ മോള്, എഇഇ ജയരാജ്, സൈറ്റ് ഇന്‍ ചാര്‍ജ് ഉമ്മര്‍ പങ്കെടുത്തു.
ഹൈവേയില്‍ പടിഞ്ഞാറ് വശത്ത് പാലാരിവട്ടം ഭാഗത്തേക്കുള്ള പ്രദേശം, കിഴക്ക് വശത്ത് മസാഫി ഹോട്ടലിനു മുന്‍വശത്തെ പ്രദേശം, പ്രധാന ജങ്ഷന്സിഗ്നല് പോയിന്റിനു സമീപം, ആലപ്പുഴ ഭാഗത്തേക്കുള്ള വൈറ്റില ക്ഷേത്രത്തിനു മുന്നിലെ പ്രദേശം, അനുഗ്രഹ ഹോട്ടലിനു മുന്നിലെ സര്‍വീസ് റോഡ് എന്നിവിടങ്ങളിലെത്തി കുഴികളടയ്ക്കാന്‍ അദ്ദേഹം പൊതുമരാമത്ത് വകുപ്പിന് കര്‍ശന നിര്‍ദേശം നല്കി.
വൈറ്റില അണ്ടര്‍പാസിന് അടിവശത്ത് രൂപപ്പെട്ട വലിയ കുഴി എത്രയും പെട്ടെന്ന് അടയ്ക്കാന്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്കി. ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത് പാലാരിവട്ടം ഭാഗത്തേക്കുള്ള റോഡില്‍ ടൈല്‍ വിരിക്കുന്നത് രാത്രിയോടെ പൂര്‍ത്തിയാക്കി ഇന്ന് ഗതാഗതത്തിന് റോഡ് തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ജങ്ഷനു ചുറ്റുമുള്ള എല്ലാ കുഴികളും നികത്തും. ടാക്സി സ്റ്റാന്‍ഡിനു സമീപമുള്ള ട്രയാംഗിള്‍ ജങ്ഷനിലെ കുഴികള്‍ ജൂണ്‍ 29 ന് രാത്രിയോടെ അടയ്ക്കും. ഇവിടം ജൂണ്‍ 30 ന് ഗതാഗതത്തിന് തുറന്നു കൊടുക്കും. ജൂണ്‍ 30 ഓടെ ഹൈവേയുടെ ഈ സ്ട്രെച്ച് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാകും.
ഹൈവേയുടെ കിഴക്ക് ഭാഗം മസാഫി ഹോട്ടലിനു മുന്നിലുള്ള റോഡ് ജൂലൈ രണ്ടിനകം ടാറിംഗ് പൂര്‍ത്തിയാക്കും. ഇവിടെ ഒരു ദിവസം രാത്രിയില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടണം. സര്‍വീസ് റോഡില്‍ ബിസ്മിയുടെ മുന്നിലുള്ള റോഡിലെ കുഴികളും വൈറ്റില അണ്ടര്‍പാസില്‍ രൂപപ്പെട്ട വലിയ കുഴിയും രാത്രി തന്നെ ജിഎസ്ബി ഇട്ട് അടയ്ക്കും.
ഹൈവേയുടെ കിഴക്ക് വശത്ത് ആലപ്പുഴ ഭാഗത്തേക്കുള്ള പ്രദേശത്ത് വൈറ്റില ക്ഷേത്രത്തിന് ഏകദേശം മുന്നിലായുള്ള ഭാഗത്തെ റോഡ് ജൂലൈ രണ്ടിനകം കുഴികളടച്ച് ടാറിങ്് പൂര്‍ത്തിയാക്കും. ഹൈവേയുടെ പടിഞ്ഞാറ് വശത്ത് അനുഗ്രഹ ഹോട്ടലിനു മുന്നിലെ സര്‍വീസ് റോഡും ഹൈവേയും ഒരേ ലെവലാക്കി ബാരിക്കേഡ് നീക്കുന്ന പ്രവൃത്തി ജൂലൈ 12 നകം പൂര്‍ത്തിയാക്കും. വൈറ്റില പ്രധാന ജങ്ഷനില്‍ സിഗ്നല്‍ പോയിന്റിനു സമീപമുള്ള റോഡില്‍ ടൈല്‍ വിരിക്കും.
ഏകദേശം 2030 മീറ്ററില്‍ ടൈല്‍ വിരിക്കുന്നത് ജൂലൈ ഒന്നിന് പൂര്‍ത്തീകരിക്കും. വൈറ്റില പോലിസ് വാച്ച് ടവറില്‍ ചേര്‍ന്ന യോഗത്തില്‍ ട്രാഫിക് എസിപി അബ്ദുള്‍ സലാം, സിഐ പി എച്ച് ഇബ്രാഹിം, പിഡബ്ല്യുഡി അസി.എന്‍ജിനീയര്‍ നിഷാ മോള്, എഇഇ ജയരാജ്, സൈറ്റ് ഇന്‍ ചാര്‍ജ് ഉമ്മര്‍ പങ്കെടുത്തു.
Next Story
RELATED STORIES
റായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMTവിവിപാറ്റ് ഹരജികള്‍ തള്ളി സുപ്രിംകോടതി
26 April 2024 7:38 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT