വീട് തകര്‍ത്ത സിപിഎം പ്രവര്‍ത്തകരുടെ കേസ് സര്‍ക്കാര്‍ എഴുതിത്തള്ളുന്നു
BY kasim kzm7 April 2018 4:23 AM GMT
kasim kzm7 April 2018 4:23 AM GMT
കാഞ്ഞങ്ങാട്: സിപിഎം പ്രവര്‍ത്തകനായ കാലിച്ചാനടുക്കം നെരോത്ത് കാട്ടുമൂലയിലെ സി നാരായണന്റെ കൊലപാതകത്തോടനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകന്റെ വീട് തകര്‍ത്ത കേസ് സര്‍ക്കാര്‍ എഴുതി തള്ളുന്നു.
നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കായക്കുന്നിലെ എരളാല്‍ വിജയന്റെ വീട് അക്രമിച്ച കേസാണ് സര്‍ക്കാര്‍ എഴുതിതള്ളുന്നത്. 2015 ആഗസ്ത് 28ന് തിരുവോണ നാളില്‍ ഉച്ചയോടെയാണ് കായക്കുന്നിലെ ബസ് വെയ്റ്റിങ് ഷെല്‍ട്ടറിനടുത്ത് വച്ച് നാരായണന് ഒരു സംഘം ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തി ല്‍ കൊല ചെയ്യപ്പെട്ടത്.
നാരായണന്റെ കൊലപാതകത്തില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകരാണ് വിജയന്റെ വീട് അടിച്ചു തകര്‍ത്തത്. വിജയന്റെ വീടിനോടൊപ്പം കേസിലെ പ്രതികളായ ശ്രീനാഥ്, പുഷ്പന് എന്നിവരുടെ വീടുകള്‍ക്ക് നേരെയും അന്ന് ആക്രമണമുണ്ടായിരുന്നു.
വിജയന്റെ വീട് തകര്‍ത്ത സംഭവത്തില്‍ ഭാര്യ സുധയുടെ പരാതിയിലാണ് അമ്പലത്തറ പോലിസ് പതിനെട്ടോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. ഈ കേസാണ് സര്‍ക്കാര്‍ എഴുതി തള്ളാന്‍ തീരുമാനിച്ചത്. ഇതില്‍ കഴിഞ്ഞ ദിവസം കോടതി പരാതിക്കാരിയായ സുധയോട് കോടതിയില്‍ ഹാജരായി പ്രതികരണം ആരാഞ്ഞിരുന്നു.
കോടതിയില്‍ ഹാജരായ സുധ കേസ് എഴുതി തള്ളരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കൂടുതല്‍ വിശദീകരണത്തിനും അനന്തര നടപടികള്‍ക്കുമായി കേസ് മെയ് 21ലേക്ക് മാറ്റിവച്ചു.
നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കായക്കുന്നിലെ എരളാല്‍ വിജയന്റെ വീട് അക്രമിച്ച കേസാണ് സര്‍ക്കാര്‍ എഴുതിതള്ളുന്നത്. 2015 ആഗസ്ത് 28ന് തിരുവോണ നാളില്‍ ഉച്ചയോടെയാണ് കായക്കുന്നിലെ ബസ് വെയ്റ്റിങ് ഷെല്‍ട്ടറിനടുത്ത് വച്ച് നാരായണന് ഒരു സംഘം ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തി ല്‍ കൊല ചെയ്യപ്പെട്ടത്.
നാരായണന്റെ കൊലപാതകത്തില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകരാണ് വിജയന്റെ വീട് അടിച്ചു തകര്‍ത്തത്. വിജയന്റെ വീടിനോടൊപ്പം കേസിലെ പ്രതികളായ ശ്രീനാഥ്, പുഷ്പന് എന്നിവരുടെ വീടുകള്‍ക്ക് നേരെയും അന്ന് ആക്രമണമുണ്ടായിരുന്നു.
വിജയന്റെ വീട് തകര്‍ത്ത സംഭവത്തില്‍ ഭാര്യ സുധയുടെ പരാതിയിലാണ് അമ്പലത്തറ പോലിസ് പതിനെട്ടോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്. ഈ കേസാണ് സര്‍ക്കാര്‍ എഴുതി തള്ളാന്‍ തീരുമാനിച്ചത്. ഇതില്‍ കഴിഞ്ഞ ദിവസം കോടതി പരാതിക്കാരിയായ സുധയോട് കോടതിയില്‍ ഹാജരായി പ്രതികരണം ആരാഞ്ഞിരുന്നു.
കോടതിയില്‍ ഹാജരായ സുധ കേസ് എഴുതി തള്ളരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കൂടുതല്‍ വിശദീകരണത്തിനും അനന്തര നടപടികള്‍ക്കുമായി കേസ് മെയ് 21ലേക്ക് മാറ്റിവച്ചു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT