വിസ്‌കോണ്‍സിന്‍ പ്രൈമറിയില്‍ ട്രംപും സാന്‍ഡേഴ്‌സും

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി വിസ്‌കോണ്‍സിനില്‍ നടന്ന പ്രൈമറിയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ടെഡ് ക്രൂസിനും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബെര്‍ണി സാന്‍ഡേഴ്‌സിനും വിജയം. നിലവില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ മുന്നില്‍നില്‍ക്കുന്ന ട്രംപിന് വലിയ തിരിച്ചടിയായിരുന്നു ഫലം. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റനേക്കാള്‍ ശക്തമായ വിജയമാണ് സാന്‍ഡേഴ്‌സ് നേടിയത്. ഒരു പ്രസിഡന്റെന്ന നിലയില്‍ ട്രംപിന് പ്രവര്‍ത്തിക്കാനാകുമോയെന്ന കാര്യത്തില്‍ വിസ്‌കോന്‍സിനിലെ പത്തില്‍ നാലു റിപബ്ലിക്കന്‍മാരും ആശങ്കപ്പെടുന്നതായാണ് അഭിപ്രായസര്‍വേകള്‍ കാണിക്കുന്നത്. നവംബറിലായിരിക്കും പ്രസിഡന്റ് തിരഞ്ഞടുപ്പ് നടക്കുക.
Next Story

RELATED STORIES

Share it