വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം: ഗൂഢാലോചന അന്വേഷിക്കണം- ക്ഷേത്രഭരണസമിതി
BY fousiya sidheek2 Jun 2017 5:18 AM GMT
fousiya sidheek2 Jun 2017 5:18 AM GMT
മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് മഹാക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഒരുവ്യക്തിയെ കൊണ്ടുമാത്രം ക്ഷേത്രത്തില്‍ പ്രവേശിച്ച് ശ്രീകോവിലുകള്‍ തകര്‍ത്ത് ഉള്ളിലിരിക്കുന്ന വിഗ്രഹങ്ങള്‍ തകര്‍ക്കാനാവില്ല. കൂടുതല്‍ പ്രതികള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന സംശയമുണ്ട്. ക്ഷേത്രത്തില്‍ നിന്നു 20 കിലോമീറ്റര്‍ അകലെ താമസിക്കുന്ന പ്രതി മോഹന്‍കുമാര്‍ എന്തിന് ക്ഷേത്രത്തില്‍ വന്നെന്നതും ദുരൂഹമാണ്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ പ്രതിയ്ക്ക് താമസ സൗകര്യം ഏര്പ്പാടാക്കിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കണം. വിഗ്രഹങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചതെന്ന് പറഞ്ഞ പോലിസ് ഇപ്പോള്‍ വിഗ്രഹത്തിലെ സ്വര്‍ണമായിരുന്നു ലക്ഷ്യമെന്നാണ് പറയുന്നത്. വിഗ്രഹത്തിലുണ്ടായിരുന്നത് സ്വര്‍ണമല്ലാത്തതിനാല്‍ പ്രതി വിഗ്രഹം തകര്‍ക്കുകയായിരുന്നെന്നും പോലിസ് പറയുന്നു. പ്രദേശത്ത് നിലനില്‍ക്കുന്ന ആശങ്കകള്‍ നീക്കുന്നതിനും ആസൂത്രിത ഗൂഡാലോചന തെളിയിക്കുന്നതിനും പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കണം. ക്ഷേത്രം ഭാരവാഹികളുടെയും ഭക്തജനങ്ങളുടെയും സമയോചിത ഇടപെടല്‍ മൂലമാണ് പ്രതിയെ പിടികൂടിയതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രഭരണ സമിതി പ്രസിഡന്റ് എം കെ രാധാകൃഷ്ണന്, സെക്രട്ടറി കെ പി സുബ്രഹ്മണ്യന്, കളരിക്കല്‍ സതീഷന്, സി ശശികുമാര്‍ പങ്കെടുത്തു.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT