Flash News

വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗവുമായി കേന്ദ്രമന്ത്രി



കോട്ടയം: വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മതം മുസ്‌ലിംമതമായിരിക്കുമെന്നും ഇന്ത്യ പാകിസ്താന്‍ പോലെ ഒരു മുസ്‌ലിം രാഷ്ട്രമായി മാറുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 51ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ നാടിന്റെ സംസ്‌കൃതിക്കും സംസ്‌കാരത്തിനും വരെ ഭീഷണിയാവുന്ന രീതിയിലുള്ള ജനസംഖ്യാ വര്‍ധന നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകത്തിനു മുന്നില്‍ ഭയാനകമായ വെല്ലുവിളിയെ നമ്മള്‍ നേരിടേണ്ടിവരും. ജനസംഖ്യാ നിരക്ക് കൂടുതല്‍ മുസ്‌ലിംമതത്തിലാണ്. ഹിന്ദുമതത്തില്‍ ജനസംഖ്യാ നിരക്ക് 2.17 ശതമാനമായിരിക്കുമ്പോള്‍ മുസ്‌ലിംമതത്തില്‍ അത് 3.4 ശതമാനമാണ്. സംസ്‌കൃതം നമ്മുടെ രാഷ്ട്രഭാഷയായിരുന്നുവെങ്കില്‍ തന്റെ പ്രസംഗം പരിഭാഷപ്പെടുത്തുക പോലും വേണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  തീവ്രവാദികളെയും ഗുണ്ടാരാജിനെയും പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ഗിരിരാജ് സിങ് ആരോപിച്ചു. മുഖംമൂടി ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുമരകം പഞ്ചായത്തിലെ ബിജെപി അംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള അവകാശം കേരളത്തില്‍ ഹനിക്കപ്പെടുകയാണ്. കേരളത്തിലെ ഈ സ്ഥിതിവിശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it