kasaragod local

വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ നടത്തിയ കൊലപാതകം

വിദ്യാനഗര്‍: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഏഴ് വയസുകാരനെ നിഷ്ഠൂരം വെട്ടിക്കൊലപ്പെടുത്തി നാട്ടില്‍ വര്‍ഗീയ കലാപം ഇളക്കിവിടാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാല്‍ നാടൊന്നാകെ പ്രതിക്ക് എതിരായതോടെ കേസന്വേഷണവും വഴിതിരിവിലായി. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പിയായിരുന്ന കെ ഹരിശ്ചന്ദ്ര നായകിന്റെ നേതൃത്വത്തില്‍ സിഐ യു പ്രേമനാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വിഷം ചീറ്റുന്ന വര്‍ഗീയ പ്രസംഗങ്ങളുടെ സിഡികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം തെളിവായി നല്‍കിയില്ല. അതുകൊണ്ടാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കൊലപാതകമാണെന്ന് കോടതിക്ക് കണ്ടെത്താന്‍ സാധിക്കാതെ വന്നത്്.  വിധി കേള്‍ക്കാന്‍ പോലും പ്രതിയുടെ ബന്ധുക്കള്‍ ആരും എത്തിയില്ല. എന്നാല്‍ കൊല്ലപ്പെട്ട ഫഹദിന്റെ പിതാവ് അബ്ബാസും ഏതാനും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു.
Next Story

RELATED STORIES

Share it