വയോധികയെ ഉപദ്രവിച്ച സംഭവം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി
BY Sumeera SMR16 Nov 2015 4:27 AM GMT
Sumeera SMR16 Nov 2015 4:27 AM GMT
കട്ടപ്പന: വീട്ടില്‍ അതിക്രമിച്ചു കയറി തമിഴ്നാട് സ്വദേശിനിയായ 86 കാരിയെ കട്ടിലില്‍ കെട്ടിയിട്ട് ലൈംഗികമായി ഉപദ്രവിച്ച സംഭവം അന്വേഷിക്കാന്‍ രൂപീകരിച്ച നെടുങ്കണ്ടം സി.ഐ. എന്‍ ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. പുളിയന്മല അമ്പലപ്പാറയില്‍ വ്യാഴാഴ്ച രാവിലെ 10 നുശേഷമാണ് വയോധികയ്ക്കുനേരെ ലൈംഗിക ഉപദ്രവമുണ്ടായത്. ഒറ്റപ്പെട്ട മേഖലയിലുള്ള വീട്ടില്‍ നടന്ന സംഭവം വൈകീട്ട് മക്കള്‍ തിരികെയെത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിക്കാതെ വന്നതോടെയാണ് നെടുങ്കണ്ടം സി.ഐയുടെ നേതൃത്വത്തില്‍ ഒരു എസ്.ഐ., ഒരു എ.എസ്.ഐ., രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.
വയോധികയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്ന് സി.ഐ പറഞ്ഞു. കാഴ്ചക്കുറവുള്ള വയോധികയ്ക്ക് ഉപദ്രവമേല്‍പ്പിച്ച വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ല. മലയാളം സംസാരിക്കുന്ന വണ്ണമുള്ള വ്യക്തിയാണ് ഉപദ്രവിച്ചതെന്നാണ് ഇവര്‍ പറയുന്നത്. മേഖലയിലുള്ള തമിഴ് വംശജരില്‍ ഭൂരിഭാഗവും നന്നായി മലയാളം സംസാരിക്കുന്നവരാണെന്നത് അന്വേഷണത്തിനു തിരിച്ചടിയായി. സംഭവ സമയം പ്രദേശവാസികളെല്ലാം പണിക്കു പോയിരിക്കുകയായിരുന്നു. അതിനാല്‍ പകല്‍ സമയങ്ങളില്‍ ഇതുവഴി കറങ്ങി നടക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രൂരമായ രീതിയിലായിരുന്നു ഉപദ്രവമെന്നതിനാല് ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ടയാളാകാം പ്രതിയെന്നാണ് പോലിസിന്റെ നിഗമനം. സംശയത്തെ തുടര്‍ന്ന് ചിലരെ പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. സ്ഥലത്തെത്തിയ അന്വേഷണ സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
വയോധികയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തെങ്കിലും പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്ന് സി.ഐ പറഞ്ഞു. കാഴ്ചക്കുറവുള്ള വയോധികയ്ക്ക് ഉപദ്രവമേല്‍പ്പിച്ച വ്യക്തിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായിട്ടില്ല. മലയാളം സംസാരിക്കുന്ന വണ്ണമുള്ള വ്യക്തിയാണ് ഉപദ്രവിച്ചതെന്നാണ് ഇവര്‍ പറയുന്നത്. മേഖലയിലുള്ള തമിഴ് വംശജരില്‍ ഭൂരിഭാഗവും നന്നായി മലയാളം സംസാരിക്കുന്നവരാണെന്നത് അന്വേഷണത്തിനു തിരിച്ചടിയായി. സംഭവ സമയം പ്രദേശവാസികളെല്ലാം പണിക്കു പോയിരിക്കുകയായിരുന്നു. അതിനാല്‍ പകല്‍ സമയങ്ങളില്‍ ഇതുവഴി കറങ്ങി നടക്കുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ക്രൂരമായ രീതിയിലായിരുന്നു ഉപദ്രവമെന്നതിനാല് ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ടയാളാകാം പ്രതിയെന്നാണ് പോലിസിന്റെ നിഗമനം. സംശയത്തെ തുടര്‍ന്ന് ചിലരെ പോലീസ് ചോദ്യം ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. സ്ഥലത്തെത്തിയ അന്വേഷണ സംഘം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT